തിരുവനന്തപുരം: 12 വര്‍ഷത്തിനുശേഷം സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനിയറിങ്ങ് കമ്പനി (കെല്‍) ലാഭത്തിലെത്തിയതായി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ . ഈ സാമ്പത്തികവര്‍ഷം പകുതിയായപ്പോള്‍ 70 ലക്ഷം രൂപയുടെ ലാഭമാണ് കെല്‍ കൈവരിച്ചത്. എറണാകുളം മാമല യൂണിറ്റില്‍ മാത്രം 77 കോടി രൂപയിലധികം വിറ്റുവരവുണ്ടായി. 2007-2008 സാമ്പത്തികവര്‍ഷമാണ് സ്ഥാപനം അവസാനമായി ലാഭം കൈവരിച്ചത്. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് ലഭിച്ച 111 കോടിയുടെ ഓര്‍ഡര്‍ യഥാസമയം ചെയ്ത് നല്‍കിയത് നേട്ടത്തിന് വഴിയൊരുക്കിയതായും മന്ത്രി പറഞ്ഞു.
ഇന്ത്യ 5 ട്രില്യണ്‍ ഇക്കോണമിയാവും , ആത്മനിര്‍ഭര്‍ ഭാരത് ആ വഴിയാണെന്ന് വിദേശകാര്യ മന്ത്രാലയം
ഇതിനായി സര്‍ക്കാര്‍ പ്രവര്‍ത്തന മൂലധനം നല്‍കി. കമ്പനിയുടെ കുണ്ടറ, മാമല യൂണിറ്റുകളില്‍ നടത്തിയ ആധുനിവല്‍ക്കരണവും കുതിപ്പിന് സഹായകമായി. 18 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് രണ്ട് യൂണിറ്റിലുമായി സര്‍ക്കാര്‍ നടത്തിയത്. കെഎസ്ഇബിക്കും ഇതരസംസ്ഥാനങ്ങളിലെ വൈദ്യുത ബോര്‍ഡുകള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് കെല്‍ ആണ്. കൊല്ലം കുണ്ടറ യൂണിറ്റില്‍ റെയില്‍വേക്ക് ആവശ്യമായ ഓള്‍ട്ടര്‍നേറ്ററുകളാണ് നിര്‍മ്മിക്കുന്നത്.
ഒപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൂക്കുപാലങ്ങളും മറ്റ് സിവില്‍ ജോലികളും വിവിധ ടൂറിസ്റ്റ് പദ്ധതികളും സ്ഥാപനം ഏഏറ്റെടുത്ത് നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന നിര്‍മ്മാണ പദ്ധതികളുടെ നിര്‍വഹണത്തിന് കെല്ലിനെ നോഡല്‍ ഏജന്‍സിയായി നിയമിച്ചിരുന്നു. ഇതുവഴി എം.എല്‍.എമാരുടെ ആസ്തി വികസന പദ്ധതികള്‍, തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍, എസ്.സി എസ്.ടി കോളനികളുടെ പുനരുദ്ധാരണം, സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതികള്‍ തുടങ്ങിയവ ഏറ്റെടുത്ത് നടപ്പാക്കി. ഇതും ലാഭത്തിലേക്കെത്തിക്കുന്നതിന് സഹായിച്ചു.
വീണ്ടും 1,500 കോടി സമാഹരിക്കാന്‍ ബൈജൂസ് ആപ്പ്! വാല്യുവേഷന്‍ 12 ബില്യൺ... ഡെക്കാകോൺ സ്റ്റാറ്റസ്
ട്രംപ് ഭരണകാലത്ത് പോക്കറ്റ് വീർപ്പിച്ച് കോടീശ്വരന്മാർ , ഫോബ്സ് പട്ടികയിൽ ജെഫ് ബെസോസ് അടക്കം 10 പേർ
ചന്ദ കൊച്ചാറിനെതിരെ ശക്തമായ നടപടിയെടുക്കില്ലെന്ന് എൻഫോഴ്സ്മെന്റ് : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി
നികുതി വെട്ടിപ്പിലൂടെ രാജ്യത്തിന് പ്രതിവര്‍ഷം നഷ്ടമാകുന്നത് 75,000 കോടി രൂപ: റിപ്പോര്‍ട്ട്