കൊറോണ വൈറസ് മഹാമാരി മൂലമുള്ള യാത്രാ നിയന്ത്രണം യാത്രക്കാരുടെ ഗതാഗതത്തെ ബാധിച്ചതിന്റെ ഫലമായി 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ എയർലൈൻസിന് ഏകദേശം 21,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ ലിമിറ്റഡ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.
അധിക ഫണ്ട് ആവശ്യം
നഷ്ടത്തിൽ നിന്നും കടത്തിൽ നിന്നും കരകയറാൻ ഇന്ത്യൻ എയർലൈൻസിന് 2021 മുതൽ 2023 സാമ്പത്തിക വർഷം വരെ 37,000 കോടി രൂപ അധിക ഫണ്ട് ആവശ്യമായി വരുമെന്ന് ഐസിആർഎ പറഞ്ഞു. കൊവിഡ് -19 മഹാമാരി ഇന്ത്യൻ വ്യോമയാന വ്യവസായത്തിന്റെ ശേഷിയെയും യാത്രക്കാരുടെ വളർച്ചയെയും സാരമായി ബാധിച്ചു. ഇതിനാലാണ് വ്യോമയാന മന്ത്രാലയം 2020 മാർച്ച് 23 മുതൽ അന്താരാഷ്ട്ര യാത്രാ സർവ്വീസുകൾ നിർത്തിവച്ചത്.
വിമാനക്കമ്പനികൾ നഷ്ടത്തിൽ
ആഭ്യന്തര യാത്രാ വിമാനങ്ങൾ 2020 മാർച്ച് 25 മുതൽ സർവ്വീസ് പുനരാരംഭിച്ചിരുന്നു. തുടർച്ചയായുള്ള പുരോഗതി ഉണ്ടെങ്കിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. യാത്രക്കാരുടെ ഗതാഗതം തുടർച്ചയായി മെച്ചപ്പെടുന്നുണ്ടെങ്കിലും വരുമാനം കുറയുകയും ഉയർന്ന സ്ഥിരവിലയും കാരണം ഇന്ത്യൻ വിമാനക്കമ്പനികളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി; 7000 ജോലികൾ വെട്ടിക്കുറക്കാനൊരുങ്ങി ബോയിങ്
നഷ്ടം ഇങ്ങനെ
12,700 കോടി രൂപയുടെ നഷ്ടം ഇന്ത്യൻ വിമാനക്കമ്പനികൾ റിപ്പോർട്ട് ചെയ്തു. 2022 സാമ്പത്തിക വർഷത്തിൽ പാട്ട ബാധ്യതകൾ ഒഴികെ മൊത്തം എയർലൈൻ വ്യവസായിക കടം 50,000 കോടി രൂപയായി ഉയരുമെന്ന് ഐസിആർഎ റിപ്പോർട്ടിൽ പറയുന്നു. ലിസ്റ്റുചെയ്ത രണ്ട് എയർലൈനുകളായ ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയ്ക്ക് 2020 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ പ്രതിദിനം 31 കോടി രൂപ നഷ്ടപ്പെട്ടു.
പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇ- ഇന്ത്യ വിമാന യാത്രാ നിരക്ക് 20 ശതമാനമായി കുറഞ്ഞേക്കും
ആഭ്യന്തര യാത്ര
ആഭ്യന്തര യാത്രക്കാരുടെ ഗതാഗതം വീണ്ടെടുക്കൽ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവയിൽ ചിലതാണ് കൊവിഡ് -19 വ്യാപനം, വാക്സിനുകളുടെ വികസനവും ലഭ്യതയും, അവധിക്കാല യാത്രകൾ എന്നിവ. 2021ന്റെ രണ്ടാം പകുതി വരെയുള്ള അണുബാധ വർദ്ധനവ്, വലിയ തോതിൽ വാക്സിൻ ലഭ്യമാകില്ലെന്ന പ്രതീക്ഷ എന്നിവ വിമാന യാത്രയെ ബാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
എയർ ഏഷ്യ ഇന്ത്യ വിടാൻ ഒരുങ്ങുന്നു; എയർ ഏഷ്യ ജപ്പാൻ അടച്ചുപൂട്ടി, കാരണമെന്ത്?
പ്രതീക്ഷകൾ
ആഭ്യന്തര യാത്രാക്കാരുടെ എണ്ണത്തിൽ 62-64 ശതമാനം ഇടിവുണ്ടാകുമെന്ന് ഐസിആർഎ പ്രതീക്ഷിക്കുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 2011 സാമ്പത്തിക വർഷത്തേക്കാൾ വളരെ കുറവായിരിക്കുമെന്നും ഐസിആർഎ പ്രതീക്ഷിക്കുന്നു. കൊവിഡ് -19 ഭീഷണി കുറഞ്ഞു കഴിഞ്ഞാൽ വിമാന യാത്രയിൽ വീണ്ടെടുക്കൽ ക്രമേണ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം അന്താരാഷ്ട്ര വിമാന യാത്രയിൽ കൊറോണ വൈറസ് മഹാമാരിയുടെ ആഘാതം കുറച്ചുകാലം കൂടി നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.