ദില്ലി: പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിനെ ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് മൂന്ന് കമ്പനികള്‍ രംഗത്തെത്തിയതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന് അറിയിച്ചു. എന്നാല്‍ ഏതൊക്കെ കമ്പനികളാണ് ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് ബിപിസിഎല്ലിന്റെ ഓഹരി വില്‍പ്പനയ്ക്ക് താല്പര്യ പത്രം ക്ഷണിച്ചുകൊണ്ടുള്ള തീയതി സര്‍ക്കാര്‍ നാല് തവണയാണ് നീട്ടിയത്.
ബിപിസിഎല്‍ ഏറ്റെടുക്കുന്നതിന് വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യ പത്രം ലഭിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് യുഎസ് സ്ഥാപനങ്ങള്‍, വേദാന്ത എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് താല്പര്യപത്രം ലഭിച്ചിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യ റൗണ്ടില്‍ താല്പര്യ പത്രം ലഭിച്ചാല്‍ രണ്ടാമത്തെ ഘട്ടത്തില്‍ ഫിനാന്‍ഷ്യല്‍ ബിഡ് സമര്‍പ്പിക്കാനാണ് ആവശ്യപ്പെടുക. രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിതരണ കമ്പനിയായ ബിപിസിഎല്ലിന്റെ 53 ശതമാനം ഓഹരിയാണ് കേന്ദ്രം വില്‍ക്കുന്നത്. 45,000 കോടി രൂപ ഇതിലൂടെ സമാഹരിക്കാനാണ് കേന്ദ്രം ഇതിലൂടെ കണക്കു കൂട്ടുന്നത്.
മൂന്ന് വർഷത്തിനുള്ളിൽ 100 പുതിയ എയർപോർട്ടുകൾ; സാധ്യത ഈ നഗരങ്ങളിൽ
എസ്ബിഐ ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ സൂക്ഷിക്കുക, പരാതികളുമായി ഉപഭോക്താക്കൾ
വീണ്ടും താരിഫ് വർദ്ധനവ്: നിരക്ക് ഉയർത്തി വൊഡാഫോൺ, 2 പ്ലാനുകൾക്ക് വില കൂടും