തൊഴിൽ സൃഷ്ടിക്കാനും നിക്ഷേപം ആകർഷിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, മധ്യവർഗത്തെ ആകർഷിക്കുക, സമൂഹത്തിന്റെ താഴെ തട്ടിലുള്ള ജനങ്ങളെ ശ്രദ്ധിക്കുക എന്നീ ഘടകങ്ങൾ പരിഗണിച്ചൊരു ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ദേശിയ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വലിയ മൂലധന നിക്ഷേപമാണ് ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
റെയിൽവെയ്ക്ക 2.4 ലക്ഷം രൂപയുടെ മൂലധന വിഹിതമാണ് പ്രഖ്യാപിച്ചത്. ആദായ നികുതി പരിധി ഉയർത്തൽ, കൃഷി ആക്സിലറേഷൻ ഫണ്ട് അടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ നടത്തി. എന്നാൽ നേട്ടങ്ങൾക്കൊപ്പം നഷ്ടങ്ങൾ നേരിട്ട മേഖലകളും ബജറ്റിലുണ്ട്. ഇവ വിശദമായി നോക്കാം.
സിഗരറ്റ് മേഖല
ബജറ്റില്‍ വലിയ നഷ്ടം നേരിട്ടത് സിഗരറ്റ് ഉത്പാദകര്‍ക്കാണ്. വിവിധ തരം സിഗരറ്റുകള്‍ക്ക് 16 ശതമാനം നാഷണൽ കലാമെറ്റി കണ്ടിജന്റ് നികുതി ചുമത്തിയാണ് ചുമത്തിയത്. മൂന്ന വർഷത്തിന് ശേഷമാണ് എൻസിസിഡി ചുമത്തുന്നത്. സിഗരറ്റ് നിര്‍മാണ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായി. ഐടിസി വ്യാപാരത്തിനിടെ 329.10 രൂപയിലേക്ക് താഴ്ന്നെങ്കിലും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഗോള്‍ഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ ലിമിറ്റഡ് 102.15 രൂപ നഷ്ടത്തിൽ 1,821.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ജുവലറി മേഖല
സ്വർണത്തിന് മേൽ വർധിപ്പിച്ച ഇറക്കുമഥി നികുതി ബജറ്റിൽ മാറ്റം വരുത്താഞ്ഞതോടെ ആഭരണ വിപണി നഷ്ട നേരിട്ടു. ജൂലായില്‍ പ്രഖ്യാപിച്ച വര്‍ധന പിന്‍വലിക്കണമെന്ന് ബുള്ളിയന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം വെള്ളിയുടെ ഇറക്കുമതി നികുതിയും ബജറ്റിൽ വർധിപ്പിച്ചു. വെള്ളിയുടെ ഇറക്കുമതി നികുതി 15 ശതമാനം വരെ വര്‍ധിപ്പിപ്പിച്ചിട്ടുണ്ട്.
വിലയേറിയ ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ സാധനങ്ങളുടെ ഇറക്കുമതി തീരുവ 22 ശതമാനത്തില്‍ നിന്ന് 25 ശതമാനമായും ഉയര്‍ത്തി. രാജ്യത്ത് ഉപയോഗിക്കുന്ന സ്വർണ, വെള്ളി ആഭരണങ്ങൾ ഇറക്കമുതി ചെയ്യുന്നവയായതിനാൽ വിലയിൽ വലിയ വർധനവ് വരും. കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡ്, ടൈറ്റന്‍ കമ്പനി തുടങ്ങിയ ഈ മേഖലയിലെ കമ്പനികൾ നഷ്ടം നേരിടും.
Also Read: സപ്തഋഷി; ബജറ്റിൽ ധനമന്ത്രി മുൻഗണന നൽകിയ 7 മേഖലകൾ; ഇവയ്ക്കുള്ള പ്രഖ്യാപനങ്ങൾ
ഓയില്‍ റിഫൈനറുകള്‍
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുമ്പോഴും ആഭ്യന്തര വിപണിയിൽ എണ്ണ വില പിടിച്ചു നിർത്തുന്നതിന് എണ്ണ കമ്പനികൾ വലിയ നഷ്ടം നേരിടുന്നുണ്ട്. ഈ നഷ്ടം നികത്താൻ സർക്കാറിൽ നിന്ന് നഷ്ട പരിഹാരം ബജറ്റിൽ എണ്ണ കമ്പനികൾ പ്രതീക്ഷിച്ചിരുന്നു. ഈ നീക്കം ഇല്ലാത്തതിനാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവ തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്.
വിദേശ കാര്‍ നിര്‍മാതാക്കള്‍
ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്താൻ ബജറ്റിൽ തീരുമാനമുണ്ട്. പൂർണമായും നിർമിച്ച ശേഷം യൂണിറ്റുകളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 40,000 ഡോളറിന് മുകളിൽ വിലയുള്ള കാറുകൾക്കും ഇലക്ട്രോണിക് വാഹനങ്ങൾക്കും ഈടാക്കുന്ന കസ്റ്റംസ് തീരുവ 60 ശതമാനത്തിൽ നിന്ന് 70 ശതമാനമാക്കി ഉയർത്താനാണ് തീരുമാനം. ഇന്ത്യൻ വിപണിയിൽ ഇറക്കുമതി ചെയ്ത വാഹനങ്ങൾ വില്പന നടത്തുന്ന മേഴ്സിഡസ് ബെൻസ്, ബിവൈഡി കമ്പനി എന്നീ വിദേശ കാർ നിർമാതാക്കൾക്ക് വെല്ലുവിളിയാകും.