ദില്ലി: ബജറ്റില്‍ ഇത്തവണ തൊഴില്‍ മേഖലയെ അവഗണിച്ചുവെന്ന വാദം ശക്തമാണ്. അത് ഒരു പരിധി വരെ ശരിയുമാണ്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടായെങ്കിലും, ഗ്രാമീണ തൊഴില്‍ മേഖലയെ ഒന്നാകെ കൈയ്യൊഴിയുന്ന സമീപനമാണ് ബജറ്റില്‍ കണ്ടത്.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് ഇത്തവണ വല്ലാതെ കുറവ് വന്നത്. പകരം മറ്റൊരു വിഭാഗത്തില്‍ അനുവദിച്ച തുക വര്‍ധിപ്പിക്കുകയും ചെയ്തു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തുക 21.66 ശതമാനമാണ് കേന്ദ്രം കുറച്ചത്.

2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തുകയിലാണ് വന്‍ ഇടിവുണ്ടായിരിക്കുന്നത്. അതേസമയം ഗ്രാമീണ ഭവന പദ്ധതിക്കായി അനുവദിച്ച തുകയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
പിഎംഎവൈ അഥവാ ഗ്രാമീണ പാര്‍പ്പിട പദ്ധതിക്കുള്ള തുകയില്‍ 172 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് 54487 കോടി രൂപയാണ് ഈ പദ്ധതിക്കായി ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുക.
ഇത്തവണ പക്ഷേ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും അനുവദിച്ചില്ലെന്ന് പറയാനാവില്ല. പക്ഷേ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആ മേഖലയില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്.
2023-24 കേന്ദ്ര ബജറ്റില്‍ 60000 കോടി രൂപയാണ് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി അനുവദിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 73000 കോടിയാണ് തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയത്.
്അതേസമയം ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഓരോ വര്‍ഷവും വന്‍ തോതിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ പണം കേന്ദ്രം കുറച്ച് കൊണ്ടിരിക്കുന്നത്. 2021-22 സാമ്പത്തികത വര്‍ഷത്തില്‍ 89400 കോടി രൂപയായിരുന്നു ഈ പദ്ധതിക്കായി കേന്ദ്രം നീക്കിവെച്ചത്.
രണ്ട് വര്ഷത്തിനിടിടെ 300000 കോടിക്ക് അടുത്താണ് കേന്ദ്ര ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് എടുത്ത് മാറ്റിയത്. രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമായ ഘട്ടത്തിലാണ് ഇങ്ങനൊരു നീക്കം സര്‍ക്കാരില്‍ നിന്നുണ്ടാവുന്നത്.
അത് മാത്രമല്ല ഇത്തവണ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി ഒരിക്കല്‍ മാത്രമാണ് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പരാമര്‍ശിച്ചത്. ഇതില്‍ നിന്ന് തന്നെ കേന്ദ്രത്തിന്റെ താല്പര്യമില്ലായ്മ വ്യക്തമാണ്.
പ്രധാനമായും വനവത്കരണവും, മറ്റ് ഹരിത പദ്ധതികളിലുമാണ് ധനമന്ത്രി ഇത്തവണ ഫോക്കസ് ചെയ്തത്. എന്നാല്‍ പ്രധാനമന്ത്രി ആവാസ് യോജനയാണ് ഇത്തവണ നേട്ടമുണ്ടാക്കിയത്. വലിയ തുകയാണ് ഇതിലേക്കായി അനുവദിച്ചത്.
ഗ്രാമീണ-നഗര ഭവന നിര്‍മാണ പദ്ധതി എന്നിങ്ങനെയാണ് അത് വേര്‍തിരിച്ചിരിക്കുന്നത്. 66 ശതമാനമാണ് ഇതിന്റെ വര്‍ധനവ്. 79000 കോടി രൂപയാണ് ഇതിലേക്കായി അനുവദിച്ചത്. അതായത് ഗ്രാമീണ ഭവന നിര്‍മാണ പദ്ധതിക്കായി 54487 രൂപയാണ് ധനമന്ത്രി അനുവദിച്ചത്.
2022-23 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത് 172 ശതമാനമാണ് വര്‍ധിച്ചത്. 20000 കോടി മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം അനുവദിച്ചത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications