വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്സ് ലിമിറ്റഡ് (യുബിഎച്ച്എൽ) 14 ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യത്തിന് 14,518 കോടി രൂപ കുടിശ്ശിക തീർപ്പാക്കാമെന്ന് വാഗ്ദാനം ചെയ്തു. കുടിശ്ശിക തീർപ്പാക്കൽ വാഗ്ദാനം ചെയ്യുന്നതിനിടയിൽ, കമ്പനികളെ ലാഭകരമായി നിലനിർത്തുകയെന്നതാണ് പാപ്പരത്ത നിയമങ്ങളുടെ ലക്ഷ്യമെന്നും കടക്കാർക്ക് നൽകാനുള്ളത് തിരികെ നൽകുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
നാടുവിട്ട വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുമോ? നിർണായക തീരുമാനം ഇന്ന്
യുബിഎച്ച്‌എല്ലിന്റെ എല്ലാ സ്വത്തുക്കളും 2016 ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ ഇഡി കണ്ടുകെട്ടിയിരുന്നു. ഇപ്പോൾ പ്രവർത്തനരഹിതമായ കിംഗ്ഫിഷർ എയർലൈൻസ് കോർപ്പറേറ്റ് ഗ്യാരൻറിക്ക് എതിരായുള്ള വായ്പയുടെ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഫെബ്രുവരി 2018 ൽ പുറപ്പെടുവിച്ച കർണ്ണാടക ഹൈക്കോടതിയുടെ മാർച്ച് 6 ലെ ഉത്തരവിനെതിരെ മല്യയുടെ യുബിഎച്ച്എൽ സുപ്രീം കോടതിയെ സമീപിച്ചു. കിംഗ്ഫിഷർ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള ഹോൾഡിംഗ് കമ്പനിയാണ് യുബിഎച്ച്എൽ.
ജനുവരിയിൽ മൂവായിരം കോടി രൂപയുടെ സ്വത്ത് മല്യ വാഗ്ദാനെ ചെയ്തിരുന്നെങ്കിലും കർണാടക ഹൈക്കോടതി ഇത് നിരസിച്ചിരുന്നു. 2016 മാർച്ച് 18 മുതൽ മല്യ യുകെയിലാണ്. 2017 ഏപ്രിൽ 18 ന് സ്കോട്ട്ലൻഡ് യാർഡ് പുറപ്പെടുവിച്ച വാറണ്ടിന്റെ പേരിൽ ജാമ്യത്തിലാണ്. രാജ്യത്ത് അഭയം തേടുന്ന വിജയ് മല്യയുടെ അഭ്യർത്ഥന പരിഗണിക്കരുതെന്ന് ജൂണിൽ ഇന്ത്യ യുകെയോട് ആവശ്യപ്പെട്ടിരുന്നു. ഒളിച്ചോടിയ ബിസിനസുകാരനായ മല്യയെ നാട്ടിലേക്ക് മടക്കി അയയ്ക്കണമെന്ന് ഇന്ത്യ വാദിച്ചു. അദ്ദേഹത്തെ കൈമാറാൻ യുകെ സർക്കാർ ഇന്ത്യയ്ക്ക് വ്യക്തമായ സമയ പരിധി നൽകിയിട്ടില്ല.
മല്യയ്ക്ക് അവസാനത്തെ പിടിവള്ളി; നാടുകടത്താനുള്ള ബ്രിട്ടന്റെ ഉത്തരവിനെതിരേ അപ്പീല് നല്കാന് അനുമതി