ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ ഡിജിറ്റൽ പേയ്മെന്റ് ഡിജിറ്റൽ പേയ്മെന്റ് സേവനരംഗത്തേക്ക്. സൊമാറ്റോ പേയ്മെന്റ് എന്ന പേരിലാണ് പേയ്മെന്റ് ആപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. ദീപീന്ദർ ഗോയലിന്റെ നേതൃത്വത്തിലുള്ള കമ്പനി സോംപാനി പേയ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് (ZPPL) അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി സംയോജിപ്പിച്ച് പ്രവർത്തിക്കുമെന്ന് ആഗസ്റ്റ് നാലിനാണ് കമ്പനി പ്രഖ്യാപിച്ചത്. ഇസഡ്പിപിഎൽ പേയ്‌മെന്റ് അഗ്രഗേറ്ററും ഗേറ്റ്‌വേ സേവനങ്ങളും നൽകുമെന്നും സൊമാറ്റോ വ്യക്തമാക്കി.
എല്ലാത്തരം ഇലക്ട്രോണിക്, വെർച്വൽ പേയ്‌മെന്റ് സംവിധാനങ്ങൾ, ഇ-വാലറ്റുകൾ, മൊബൈൽ വാലറ്റുകൾ, ഉപഭോക്താക്കൾക്കുള്ള ക്യാഷ് കാർഡുകൾ എന്നിവ കൈകാര്യം ചെയ്യുമെന്ന് സൊമാറ്റോ പറഞ്ഞു. മൊബൈൽ ഫോണിന് പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പേയ്മെന്റ് സംവിധാനങ്ങളും ഇതോടൊപ്പം ലഭ്യമാകുമെന്നും സൊമാറ്റോ പറഞ്ഞു. 10,000 രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പ്രാരംഭ സബ്സ്ക്രിപ്ഷനുമായി സംയോജിപ്പിച്ചാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്.

ചരക്കുകളുടെയും സേവനങ്ങൾക്കും പണമടയ്ക്കുന്നതിനൊപ്പം കരണ്ട് ബിൽ, വെള്ളക്കരം, എന്നിങ്ങനെ ഉപഭോക്താക്കൾക്ക് വിവിധ തരത്തിലുള്ള ബില്ലുകൾ അടയ്ക്കുന്നതിനും ഇത് സഹായിക്കും. 20 കോടി രൂപയാണ് കമ്പനിയുടെ അംഗീകൃത മൂലധനം, 10 കോടി വീതമുള്ള 2 കോടി ഓഹരികളായി ഇതിനെ തിരിച്ചിട്ടുണ്ട്. സൊമാറ്റോയുടെ 9,375 കോടി രൂപയുടെ ഐപിഒ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഡിജിറ്റൽ പേയ്മെന്റ് രംഗത്തേക്കുള്ള കമ്പനിയുടെ കടന്നുവരവ്.
പേയ്‌മെന്റ് അഗ്രഗേറ്ററുകൾക്ക് ഇ-കൊമേഴ്‌സ് വെബ് സൈറ്റുകളെയും വ്യാപാരികളെയും അവരുടെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുന്നതിനും ഈ പ്ലാറ്റ്ഫോമുകൾ സഹായിക്കും. ഉപഭോക്താക്കളിൽ നിന്ന് വ്യത്യസ്ത പേയ്‌മെന്റ് സംവിധാനങ്ങൾ സ്വീകരിക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങളാണ് പേയ്മെന്റ് അഗ്രഗേറ്ററുകൾ. ആന്റ് ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിച്ചുവരുന്ന സൊമാറ്റോ ഇന്ത്യയിലെ ഏറ്റവും രണ്ടാമത്തെ കമ്പനിയായി ഇടം പിടിച്ചിരുന്നു 98,849 കോടി രൂപ വിപണി മൂല്യമുള്ള കോൾ ഇന്ത്യയ്ക്ക് ശേഷമാണ് സൊമാറ്റോ ഇടം നേടിയിട്ടുള്ളത്.
ഡിജിറ്റൽ പേയ്മെന്റ് രംഗത്തേക്ക് പ്രവേശിച്ചതോടെ ഗൂഗിൾ പേ, ഫോൺപേ, ഐപിഒ-അധിഷ്ഠിതമായ മൊബിക്വിക്, പേടിഎം എന്നിവയുൾപ്പെടെ ഇന്ത്യൻ ഫിൻടെക് മേഖലയിലെ വമ്പന്മാരോട് സോമാറ്റോ നേരിട്ട് മത്സരിക്കുന്നതിനും വഴിയൊരുങ്ങും. കൊവിഡ് വ്യാപനത്തിന് ശേഷം ആളുകൾക്ക് സമ്പർക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകൾ തിരഞ്ഞെടുത്തതോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പേടിഎം, ഗൂഗിൾ പേ, ഫോൺപേ എന്നീ ഡിജിറ്റൽ പേയ്മെന്റ് എന്നീ പേയ്മെന്റ് ആപ്പുകൾക്ക് സമാനമായി ബില്ലടയ്ക്കാനും റീച്ചാർജ് ചെയ്യാനും ബാങ്ക് അക്കൌണ്ടിലേക്കും യുപിഐ അക്കൌണ്ട് വഴിയും സാമ്പത്തിക ഇടപാട് നടത്താനും കഴിയുന്നതായിരിക്കും ആപ്പ്. സൊമാറ്റോ ആപ്പ് കൂടി വരുന്നതോടെ ഈ രംഗത്തെ മത്സരവും ശക്തമാകും. നേരത്തെ വാട്സ്ആപ്പും പോസ്റ്റൽ വകുപ്പും ഇത്തരത്തിൽ പേയ്മെന്റ് സർവീസിന് തുടക്കം കുറിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സൊമാറ്റോയും ഈ രംഗത്തേക്ക് കടന്നുവരുന്നത്. 2021 ജൂലൈയിൽ മാത്രം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ യുപിഐ അധിഷ്ടിത പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ 3.2 ബില്യൺ ഇടപാടുകളാണ് നടന്നിട്ടുള്ളത്. 6 ലക്ഷം കോടിയുടെ ഇടപാടുകളാണ് നടത്തിയിട്ടുള്ളത്.
പഞ്ചാബിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ. 2008ൽ പഞ്ചാബ് സ്വദേശിയായ ദിപീന്ദർ ഗോയലാണ് സുഹൃത്തിനൊപ്പം ചേർന്ന് ഫുഡ്ഡീ ബേ എന്ന ഓൺലൈൻ വെബ് പോർട്ടൽ ആരംഭിക്കുന്നതിന്. ഇതിന്റെ തുടർച്ചയായാണ് സൊമാറ്റോയും പ്രവർത്തനം ആരംഭിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications