വിരമിക്കല്‍ കാലത്തും അടിച്ചു പൊളിക്കാൻ കയ്യിൽ പണം വേണം. ശമ്പളം ലഭിക്കാത്ത കാലത്ത് ചെലവാക്കാൻ പണം ജോലിയുള്ള കാലത്ത് തന്നെ കണ്ടെത്തണം. വിരമിക്കലിന്റെ തുമ്പത്തിരുന്ന് നിക്ഷേപത്തെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലെന്ന് എല്ലാവർക്കും അറിയാം. നേരത്തെയുള്ള പ്ലാനിംഗ് വഴി നിക്ഷേപം ആരംഭിക്കുന്നത് വിരമിക്കല്‍ കാലത്ത് മികച്ച തുക കയ്യിലെത്താന്‍ സഹായിക്കും. എന്നാല്‍ എവിടെ നിക്ഷേപിക്കുമെന്നതാണ് പ്രധാന പ്രശ്‌നം.
റിസ്കും ആദായവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. നാമമാത്രമായ തുക മാസ അടവുള്ള കേന്ദ്രസർക്കാറിന്റെ പദ്ധതികളുണ്ട്. ഇവയില്‍ ചേര്‍ന്നാല്‍ വിരമിക്കല്‍ കാലത്ത് ചെറിയ തുക മാത്രമെ ലഭിക്കുകയുള്ളൂ. ഇതിനായി മികച്ച ആദായം നൽകുന്ന പെന്‍ഷന്‍ പദ്ധതികൾ തിരഞ്ഞെടുക്കണം. ഇവയില്‍ പ്രധാനപ്പെട്ടവയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റവും. പിപിഎഫ് സ്ഥിര ആദായം നൽകുന്ന നിക്ഷേപവും എൻപിഎസ് മാർക്കറ്റുമായി ബന്ധപ്പെട്ട നിക്ഷേപവുമാണ്. രണ്ട് നിക്ഷേപവും നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ഇവയുടെ വ്യത്യാസവും ഏതാണ് മികച്ച ആദായം നൽകുന്നത് എന്നുമാണ് ചുവടെ വിശദമാക്കുന്നത്.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
പെൻഷൻ പദ്ധതിയായും നിക്ഷേപമായും പരിഗണിക്കാവുന്ന പദ്ധതിയാണ് പിപിഎഫ്. 15 വർഷ കാലാവധിയാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക്. ഇതിനാൽ ദീര്‍ഘകാല നിക്ഷേപത്തിനും പിപിഎഫിനെ ഉപയോഗിക്കുന്നവരുണ്ട്. കാലാവധി ഉയര്‍ത്താനും പിപിഎഫിൽ സാധിക്കും.
1961ലെ ആദായ നികുതി നിയമം സെക്ഷൻ 80 സി പ്രകാരം പിപിഎഫ് നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. ഇതിനാല്‍ നികുതിയിളവ് ആവശ്യമുള്ളവര്‍ക്ക് അധിക ഗുണം നല്‍കും. 7.1 ശതമാനമാണ് നിലവിൽ നൽകുന്ന പലിശ നിരക്ക്. ഇത് സാമ്പത്തിക വർഷ പാദങ്ങളിൽ പുനർ നിശ്ചയിക്കും. വർഷത്തിൽ 1.5 ലക്ഷം രൂപ വരെയാണ് പിപിഎഫിൽ നിക്ഷേപിക്കാൻ സാധിക്കുക. വർഷത്തിൽ കുറഞ്ഞത് 500 രൂപയെങ്കിലും പിപിഎഫിൽ നിക്ഷേപിക്കണം.
നാഷണൽ പെൻഷൻ സിസ്റ്റം
പൂർണമായും പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം. 2004ൽ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ആരംഭിച്ച പദ്ധതി 2009ല്‍ പൊതുജനങ്ങൾക്കും ചേരാവുന്ന രീതിയിലേക്ക് മാറ്റി. വര്‍ഷത്തിലാണ് എൻപിഎസിലും നിക്ഷേപിക്കേണ്ടത്. വർഷത്തിൽ കുറഞ്ഞത് 1,000 രൂപയെങ്കിലും നിക്ഷേപിക്കണം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പിപിഎഫിനെക്കാൾ ആദായ നികുതിയിളവ് എൻപിഎസിന് ലഭിക്കും. 80സി പ്രകാരമുളള 1.5 ലക്ഷത്തിന്റെ ഇളവിനൊപ്പം 80സിസിഡി പ്രകാരം 50,000 രൂപ അധിക ഇളവും ലഭിക്കും.
ടെയര്‍ 1, ടെയര്‍ 2 എന്നിങ്ങനെ നിക്ഷേപ രീതികൾ എൻപിഎസിലുണ്ട്. വിരമിക്കല്‍ കാലത്തേക്ക് ടെയര്‍1 ആണ് തിരിഞ്ഞെടുക്കേണ്ടത്. 60 വയസ് പൂര്‍ത്തിയാകുമ്പോൾ 60 ശതമാനം പിൻവലിക്കാനാകും. ബാക്കി വരുന്ന 40 ശതമാനത്തിന് അനുസൃതമായാണ് പെൻഷൻ ലഭിക്കുക.
മാർക്കറ്റുമായി ബന്ധപ്പെടുത്തിയതിനാൽ കൃത്യമായി എത്ര ആദായം നൽകുമെന്ന് പറയാൻ സാധിക്കില്ല. നിക്ഷേപ വിദഗ്ധരുടെ അഭിപ്രായത്തിൽ എൻപിഎസിന് കുറഞ്ഞത് 11 ശതമാനം ആദായം ലഭിക്കും.
കാല്‍ക്കുലേറ്റര്‍
1.5 ലക്ഷമാണ് പിപിഎഫില്‍ വർഷത്തിൽ നടത്താവുന്ന പരമാവധി നിക്ഷേപം. ഇന്ന് ലഭിക്കുന്ന പലിശ നിരക്ക് 7.1ശതമാനം പ്രകാരം 25 വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധിയിൽ 96 ലക്ഷം രൂപ ലഭിക്കും. ഈ തുക ഗ്യാരണ്ടിയാണ്. എൻപിഎസിൽ 25 വർഷത്തേക്ക് വർഷത്തിൽ 1.5 ലക്ഷം രൂപ വീതം നിക്ഷേപിച്ചാൽ എത്ര രൂപ കാലാവധിയിൽ ലഭിക്കുമെന്ന് നോക്കാം.
പ്രതീക്ഷിത ആദായം 11 ശതമാനം ആണെങ്കിൽ 25 വർഷത്തിന് ശേഷം 1.72 കോടി രൂപ ലഭിക്കും. ഇതിൽ 60 ശതമാനം വിരമിക്കൽ സമയത്ത് പിൻവലിക്കാം ബാക്കി തുക പെൻഷൻ ലഭിക്കുകയും ചെയ്യും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications