റിവാർഡുകളും ക്യാഷ്ബാക്കുകളും ഒപ്പം നിരവധി അധിക ആനുകൂല്യങ്ങളും ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ഗുണം ലഭിക്കുന്നത് ക്രെഡിറ്റ് കാർഡ് ബിൽ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കാണ്. ക്രെഡിറ്റ് കാർഡ് ബില്ലിൽ വലിയ തുക കുടിശ്ശിക വരുത്തുകയും ഉയർന്ന പലിശ നൽകുകയും ചെയ്യുന്നൊരാൾക്ക് ലഭിക്കുന്ന ഇളവുകളും ഓഫറുകളും ഉപയോഗ ശൂന്യം തന്നെയാണ്. അച്ചടക്കമില്ലാതെ ഉപയോഗിക്കുന്നതും അമിത ചെലവുകൾ വരുത്തിവെയ്ക്കുന്നതുമാണ് പലരെയും കടമെന്ന കുഴിയിലേക്ക് എത്തിക്കുന്നത്.
ക്രെഡിറ്റ് കാർഡുകൾക്കുള്ള ഉയർന്ന പലിശയുള്ളതിനാൽ വേഗത്തിൽ അടച്ചു തീർത്തില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യത എടുത്തു വെയ്ക്കേണ്ടി വരും. വേഗത്തിൽ അടച്ചു തീർക്കാൻ ആഗ്രഹിക്കുന്നവർ മികച്ച തിരിച്ചടവ് രീതി തീരുമാനിക്കുന്നതിന് മുൻപ് പലിശ നിരക്ക്, ഫീസ്, എത്ര രൂപ തിരിച്ചടയക്കാൻ സാധിക്കും എന്നിവ പരിശോധിക്കണം. ക്രെഡിറ്റ് കാർഡ് കടം വേഗത്തിൽ ഒഴിവാക്കുന്നതിനുള്ള വഴികൾ ഓരോന്നായി പരിശോധിക്കാം.

ബാലൻസ് ട്രാൻസ്ഫർ
പരിതാപകരമായ അവസ്ഥയിലാണെങ്കിൽ ചെറിയൊരു ആശ്വാസം ലഭിക്കുന്നതിനായി ഫണ്ട് ബാലൻസ് ഉപയോഗപ്പെടുത്താം. ഒരു ക്രെഡിറ്റ് കാർഡിലെ ബാലൻസ് മറ്റൊരു കാർഡിലേക്ക് മാറ്റുന്നത് ഈ സാഹചര്യത്തിൽ മികച്ച ഓപ്ഷനാണ്. ഇതു വഴി കടത്തിൽ നിന്ന് താൽകാലിക ആശ്വാസം ലഭിക്കും. രണ്ടാമത്തെ ബാങ്ക് 90 ദിവസത്തേക്ക് ക്രെഡിറ്റ്- ഫ്രീ കാലയളവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ കാലയളിനുള്ളിൽ തുക കണ്ടെത്തി തിരിച്ചടയ്ക്കണം. ഇല്ലെങ്കിൽ പതിവ് പലിശ ബാങ്ക് ഈടാക്കി തുടങ്ങും.
ഇഎംഐ ആക്കി മാറ്റുക
ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടക്കാൻ കഴിയുന്നില്ലെങ്കിൽ ബാങ്കുമായി സംസാരിച്ച് കുടിശ്ശിക തുക ഇഎംഐ ആക്കി മാറ്റാൻ സാധിക്കും. ഇഎംഐ സൗകര്യം ഉപയോഗിക്കുന്നതിന് ബാങ്ക് 2-3 ശതമാനം പ്രതിമാസ പലിശ ഈടാക്കും. കുടിശ്ശിക തുകയുടെ ഏകദേശം 1-2 ശതമാനം പ്രോസസിംഗ് ഫീസും ഈടാക്കും.
ഉയർന്ന പലിശയുള്ള വായ്പ വേഗത്തിൽ തിരിച്ചടയ്ക്കുക
ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ കയ്യിലുള്ളവരാണെങ്കിൽ ഇതിൽ കുടിശ്ശിക വരുമ്പോൾ പലരും കുറഞ്ഞ കാലാവധിയുള്ളതിനാണ് പ്രഥമ പരിഗണന നൽകുന്നത്. ഇത് വായ്പ ഭാരം കുറയ്ക്കുന്നതിന് സഹായിക്കില്ല. കുടിശ്ശികയുള്ള കാർഡുകളിൽ ഏതാണ് ഉയർന്ന പലിശ ഈടാക്കുന്നതെന്ന് മനസിലാക്കി ആ കാർഡിലെ കുടിശ്ശിക വേഗത്തിൽ അടച്ചു തീർക്കണം. ഇതുവഴി മൊത്ത പലിശ ചെലവ് കുറയ്ക്കാൻ സാധിക്കും.
മിനിമം തുകയേക്കാൾ കൂടുതൽ അടയ്ക്കുക
ക്രെഡിറ്റ് കാർഡ് ബില്ലിൽ മിനിമം തുക മാത്രം അടയ്ക്കുന്നത് പലരും ചെയ്യുന്ന തെറ്റാണ്. ഇതുവഴി വർധിച്ചു വരുന്ന കടക്കെണിയുമായി ഭാഗമായി ഒരിക്കലും അവസാനിക്കാത്ത കടത്തിന്റെ കെണിയിൽപ്പെടുകയാണ് ചെയ്യുന്നത്. ക്രെഡിറ്റ് കാർഡുകൾക്ക് ഉയർന്ന പലിശ നിരക്കുള്ളതിനാൽ ബാധ്യത വലുതാകും. ഇതിനാൽ തന്നെ ബിൽ തക പൂർണമായും അടച്ചു തീർക്കാൻ ശ്രമിക്കുക.
ആവശ്യമില്ലാത്ത ക്രെഡിറ്റ് കാർഡുകൾ ഒഴിവാക്കുക
ക്രെഡിറ്റ് കാർഡ് കമ്പനി പ്രതിനിധികളുടെ ഫോൺ കോളിലൂടെയും ഇ- മെയിൽ വഴിയും നിരവധി ക്രെഡിറ്റ് കാർഡ് ഓഫറുകൾ കാണാം. ഇവയിൽ വീണ് ആവശ്യത്തിലധികം ക്രെഡിറ്റ് കാർഡുകൾ സൂക്ഷിക്കുന്നത് സാമ്പത്തികമായി ഗുണം ചെയ്യില്ല. അധിക കാർഡുകളുണ്ടാകുന്നത് അമിത ചെലവാക്കലിനും കടക്കെണിയിലേക്കും എത്തിക്കാനുള്ള സാധ്യതയുണ്ട്. ഇതിനാൽ തന്നെ ആവശ്യമായ ക്രെഡിറ്റ് കാർഡുകൾ മാത്രം കയ്യിൽ വെയ്ക്കുകയും മറ്റുള്ളവ ഒഴിവാക്കാനും ശ്രമിക്കുക.
ബജറ്റ് തയ്യാറക്കുക
കൃത്യമായ ബജറ്റ് തയ്യാറാക്കുന്നത് ആവശ്യമായ ചെലവുകളെയും അനാവശ്യ ചെലവുകളെയും തരംതിരിക്കാന്‍ സഹായിക്കും. ഇതനുസരിച്ച് ഓരോന്നിനും എത്ര തുക ചെലവാക്കണമെന്ന് മനസിലാക്കാം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ബജറ്റിന് അനുസരിച്ച് ചെലവാക്കാന്‍ ശ്രമിച്ചാല്‍ ചെലവുകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. ഇത് സാമ്പത്തിക അച്ചടക്കത്തിനൊപ്പം കൃത്യസമയത്ത് കുടിശ്ശിക വരുത്താതെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ സഹായിക്കും.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications