പെട്ടന്നുള്ള പണ സാമഹരണത്തിന് അനുയോജ്യമായ മാർഗമാണ്ചിട്ടികൾ. പലിശയില്ലാതെ പണം ലഭിക്കുകയും ആവശ്യ സമയത്ത് വിളിച്ചെടുക്കാൻ സാധിക്കുകയും ചെയ്യുമെന്നതാണ് ചിട്ടിയുടെ ഗുണം. ചിട്ടിയിൽ ചേരാനായി ചിട്ടി കമ്പനിയുടെ ഓഫീസിലെത്തി ലഭ്യമായ ചിട്ടികളിൽ ഒന്നിൽ ചേരുകയെന്നത് മികച്ച രീതിയല്ല. ഇത് ലാഭത്തിൽ ചിട്ടി ലഭിക്കാനുള്ള സാധ്യതയെ കുറയ്ക്കുന്നു. ചിട്ടിയിൽ ചേരുന്നൊരാൾ തുടക്കം മുതൽ ശ്രദ്ധിക്കേണ്ട ചില പോയിന്റുകളാണ് ചുവടെ വിശദമാക്കുന്നത്.
സുരക്ഷ
ഏത് ചിട്ടിയാണ് ചേരുന്നത് എന്ന് നോക്കിയാണ് സുരക്ഷ പരിഗണിക്കുന്നത്. സർക്കാർ, സ്വകാര്യ ചിട്ടികളും സഹകരണ ബാങ്കുകളുടെ ചിട്ടിയും ഇന്നുണ്ട്. ചിട്ടി ചേരുമ്പോൾ കമ്പനിക്ക് രജിസ്ട്രേഷൻ ഉണ്ടോയെന്നും പ്രവർത്തന കാലയളവും പരിഗണിക്കേണ്ടതാണ്. എത്ര കാലം കമ്പനി പ്രവർത്തിക്കുന്നു സമൂഹത്തിൽ കമ്പനിയെ പറ്റിയുള്ള മതിപ്പ് എന്നിവ പരിഗണിച്ച് വേണം ചിട്ടിയിൽ ചേരാൻ. സർക്കാർ ചിട്ടികളാണെങ്കിൽ പണത്തിന്റെ കാര്യത്തിൽ കൂടുതൽ സുരക്ഷ ലഭിക്കും.
അനുയോജ്യമായ ചിട്ടി
ഓരോരുത്തരുടെയും ആവശ്യം വ്യത്യസ്തമാണ്. എന്ത് ആവശ്യം മുന്നിൽ കണ്ടാണോ ചിട്ടിയിൽ ചേരുന്നതെന്ന് മനസിലാക്കി അതിന് അനുയോജ്യമായ തുക എത്രയാണെന്ന് കണ്ടെത്തി വേണം ചിട്ടി ചേരാൻ. ആവശ്യമായ തുകയേക്കാൾ കൂടിയ സലയുള്ള ചിട്ടി കണ്ടെത്തണം. ഈ ചിട്ടി എത്ര മാസം കാലാവധിയുള്ളതാണെന്നും മാസ തവണയും മനസിലാക്കണം. ബജറ്റിന് അനുസരിച്ച് മാസത്തിൽ അടയ്ക്കാൻ സാധിക്കുന്ന സംഖ്യയാണോ എന്നതും ആവശ്യ സമയത്ത് വിളിച്ചെടുക്കാൻ സാധിക്കുന്ന ചിട്ടിയാണോ എന്നുള്ള പരിശോധനയും ആവശ്യമാണ്.
ചിട്ടി ഒരു നിക്ഷേപമല്ല
ചിട്ടി നിക്ഷേപമല്ലെന്ന് ആദ്യം തന്നെ മനസിലാക്കണം. ചിട്ടി തുകയ്ക്കായി കാലാവധിയോളം കാത്തിരുന്നാൽ അത് നഷ്ടമുണ്ടാക്കും. അടച്ചതിനേക്കാൾ കൂടുതൽ തുക ലഭിക്കുമെങ്കിലും നാമമാത്രമായ ഈ വ്യത്യാസം നഷ്ട കണക്കാണ് ഉണ്ടാക്കുന്നത്. ഇതിന് പകരം അനുയോജ്യമായ സമയത്ത് ചിട്ടി പിടിക്കണം.
ചിട്ടി വിളിക്കേണ്ടത്
ചിട്ടി ആരംഭിച്ച ശേഷം കൃത്യമായി ചിട്ടി പിന്തുടർന്നൊരാൾക്ക് ചിട്ടി ലാഭത്തിൽ വിളിച്ചെടുക്കാൻ സാധിക്കും. ഓരോ മാസവും ചിട്ടി ലഭിക്കുന്ന വിവരങ്ങളും ലാഭ വിഹിതവും കെഎസ്എഫ്ഇയിൽ നിന്ന് എസ്എംഎസ് മുഖേന ലഭിക്കുന്നതിനാൽ അവ പരിശോധിക്കണം.
ചിട്ടിയിൽ നിലവിൽ പോകുന്ന തുക മനസിലാക്കി ഈ തുകയിൽ വിളിച്ചെടുക്കുന്നത് ഉപകാരപ്രദമാണോയെന്ന് മനസിലാക്കുക. ചിട്ടി വിശദമായി പഠിക്കുമ്പോൾ ലാഭകരമായി സാഹചര്യമാണെങ്കിൽ വിളിച്ചെടുത്ത് കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിടാം. 7.5 ശതമാനം വരെ പലിശ ഇപ്പോൾ ലഭിക്കും.
പരമാവധിയിൽ താഴ്ത്തി വിളിക്കുക
സാധാരണ ചിട്ടികളില്‍ 30 ശതമാനം വരെയാണ് ഒരാള്‍ക്ക് താഴ്ത്തി വിളിക്കാന്‍ സാധിക്കുക. ഇതിനെയാണ് മിനിമം എന്ന് പറയുന്നത്. മള്‍ട്ടി ഡിവിഷന്‍ ചിട്ടികളില്‍ മിനിമത്തില്‍ 50 മാസം വരെ കാലായളവുള്ളവയ്ക്ക് 30 ശതമാനം വരെയും 50-100 മാസ കാലയളവുള്ള ചിട്ടികൾക്ക് 35 ശതമാനം വരെയും 100 മാസത്തിൽ കൂടുതലുള്ള ചിട്ടികളിൽ 40 ശതമാനം വരെയുമാണ് താഴ്ത്തി വിളിക്കാൻ സാധിക്കുക.
എല്ലാവരും മിനിമത്തില്‍ വിളിക്കേണ്ടതുണ്ടോയെന്ന് ആദ്യം അറിയണം. ജാമ്യ വ്യവസ്ഥകളില്‍ കൃത്യമാക്കി വെച്ച് ശാഖാ മാനേജറെ കണ്ട് ഉറപ്പാക്കിയവരും മിനിമത്തിൽവിളിച്ചെടുത്താല്‍ ലഭിക്കുന്ന തുക കൊണ്ട് ആവശ്യം നിറവേറ്റാൻ സാധിക്കുന്നവർക്കും മിനിമത്തിൽ ചിട്ടി സ്വന്തമാക്കാം.
ജാമ്യം കണ്ടെത്തണം
ചിട്ടിയിൽ ചേരുന്നതിന് മുൻപ് ജാമ്യം കണ്ടെത്തേണ്ടതുണ്ട്. ജാമ്യങ്ങൾ വസ്തു ജാമ്യം, വ്യക്തിഗത ജാമ്യം, സാമ്പത്തിക രേഖകൾ, സ്വർണം എന്നിങ്ങനെ 4 കാറ്റഗറി ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും. സര്‍ക്കാര്‍ ജോലിക്കാരുടെ സാലറി സര്‍ട്ടിഫിക്കറ്റാണ് വ്യക്തിഗത ജാമ്യം.
എല്‍ഐസി സറണ്ടര്‍ വാല്യു, സ്ഥിര നിക്ഷേപ രസിറ്റ്, ബാങ്ക് ഗ്യാരണ്ടി, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, കിസാന്‍ വികാസ് പത്ര , നാഷണല്‍ സേവിംഗ്‌സ് സ്‌കീം, എൻആർഇ, എൻആർഒ നിക്ഷേപം, സുഗമ സേവിംഗ്‌സ് അക്കൗണ്ട് എന്നിവയാണ് സാമ്പത്തിക രേഖകൾ. സ്വർണം, വസ്തു എന്നിവയും ജാമ്യമായി സ്വീകരിക്കും. ഒന്നോ ഒന്നില്‍ കൂടുതല്‍ രേഖകളോ ജാമ്യമായി നൽകാം. ഇവ ചിട്ടിയിൽ ചേരുന്നതിന് മുൻപ് ശാഖ മാനേജറെ കണ്ട് വിലയിരുത്താം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications