പണം എല്ലാവർക്കും ആവശ്യമാണ്. ചിലർക്കത് അത്യാവശ്യവുമാകും. ആൾക്കാരുടെ ആവശ്യത്തെ ചൂഷണം ചെയ്ത് പണം ഇരട്ടിപ്പെന്ന തട്ടിപ്പും നമ്മുടെ ഇടയിൽ നടക്കുന്നുണ്ട്. പണം ഇരട്ടിപ്പിച്ചു നൽകാമെന്ന പേരിൽ ആരെയെങ്കിലും വിശ്വസിച്ച് അധ്വാനിച്ച പണം നൽകാൻ പറ്റുമോ. ഇവിടെ സുരക്ഷിതത്വം വേണം. ബാങ്കുകളിൽ പണം നിക്ഷേപിച്ചാൽ നല്ലൊരു ആദായത്തിന് വർഷങ്ങളോളം കാത്തിരിക്കണം. പണം ദീർഘകാലത്തേക്ക് നിക്ഷേപിക്കാനാകുന്നവർക്ക് ഇതിൽ നിന്ന് നേട്ടമുണ്ടാക്കാം. മറ്റു ചിലർ ഹൃസ്വകാലത്തേക്കാണ് നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നത്. ഓഹരി വിപണികൾ ചെറിയ കാലത്തിനുള്ളിൽ മികച്ച ലാഭം നൽകുമെങ്കിലും അതുപോലെ നഷ്ട സാധ്യതയുമുണ്ട്. ഇതിനാലാണ് പലരും പിന്മാറുന്നത്. പണപ്പെരുപ്പ കാലത്ത് പണം ഇരട്ടിപ്പിക്കുന്ന നിക്ഷേപത്തിന് നല്ല സാധ്യതയുണ്ട്. ഇത്തരക്കാർക്ക് സർക്കാർ പിന്തുണയുള്ള നിക്ഷേപത്തിലേക്ക് തിരിയം. പണം ഇരട്ടിപ്പിക്കൽ ഉറപ്പ് നൽകുന്ന സർക്കാർ പദ്ധതിയാണ് തപാൽ വകുപ്പിന്റെ കിസാൻ വികാസ് പത്ര അഥവാ കെവിപി. മികച്ച വരുമാനവും സുരക്ഷിതത്വവും ചേരുന്നു എന്ന ഗുണം ഈ പദ്ധതിക്കുണ്ട്.
എളുപ്പത്തിൽ ചേരാം
കിസാൻ വികാസ് പത്ര നിക്ഷേപം ഇരട്ടിയാക്കുന്നുണ്ടെങ്കിലും മറ്റു പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ പോലെ എളുപ്പത്തിൽ ചേരാവുന്ന പദ്ധതിയാണ്. ഏതൊരാൾക്ക് വേണമെങ്കിലും സ്കീമിൽ ചേർന്ന് പണം ഇരട്ടിയാക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാനാകും. പരമാവധി മൂന്ന് പേർ ചേർന്നാണ് ജോയിന്റ് അക്കൗണ്ട് തുടങ്ങുക. പത്ത് വയസിൽ മുകളിൽ പ്രായമമുള്ള കുട്ടിക്കും സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങാം. 10 ൽ കുറവ് പ്രായമുള്ളരൊൾക്ക് വേണ്ടി രക്ഷിതാക്കൾക്കും അക്കൗണ്ട തുറക്കാം.
കുറഞ്ഞ നിക്ഷേപം
കിസാൻ വികാസ് പത്രയിൽ ചേരാൻ കുറഞ്ഞ നിക്ഷേപത്തിന് ആയിരം രൂപയെ ആവശ്യമുള്ളു. നൂറിന്റെ ഗുണിതങ്ങളായി എത്ര വേണമെങ്കിലും നിക്ഷേപം ഉയർത്താം. ഉയർന്ന നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ഒരാൾക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും എടുക്കാം. അതിലും നിയന്ത്രണമില്ല. കിസാൻ വികാസ് പത്രയിൽ നടത്തുന്ന നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കില്ലന്നത് നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് മറ്റു വരുമാന ശ്രോതസായി കണക്കാക്കി ആദായ നികുതി പരിധിയിൽപ്പെടും.
പണം ഇരട്ടിപ്പിക്കുന്നത് ഇങ്ങനെ
കിസാൻ വികാസ് പത്രയിലെ നിക്ഷേപത്തിന് നേരത്തെ 7.9 ശതമാനമാണ് പലിശ നൽകിയിരുന്നത്. കോവിഡ് കാലത്താണ് ഇത് 6.9 ശതമാനമാക്കി കുറച്ചത്. 2020 ഏപ്രിൽ - ജൂൺ പാദത്തിൽ പുിതുക്കിയ നിരക്കാണ് ഇപ്പോഴും അനുവദിക്കുന്നത്. കൂട്ടുപലിശ രീതിയിൽ വർഷത്തിലാണ് പലിശ കണക്കാക്കുന്നത്. ഇതിനാൽ 124 മാസത്തെ (10 വർഷവും നാല് മാസവും) കാലവധിക്ക് ശേഷം പണം പിൻവലിക്കുമ്പോൾ നിക്ഷേപിച്ച തുക ഇരട്ടിയായിട്ടുണ്ടാകും. 1,00,000 രൂപ നിക്ഷേപിക്കുന്നയാൾക്ക് 124 മാസത്തിന് ശേഷം 2,00,000 രൂപ ലഭിക്കും.
നിക്ഷേപം പിൻവലിക്കൽ
ചില നിബന്ധനകൾക്ക് വിധേയമായി മാത്രമെ കിസാൻ വികാസ് പത്രയിലെ നിക്ഷേപം കാലവധിക്ക് മുൻപെ പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ. വ്യകിതഗത അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ നിക്ഷേപം പിൻവലിക്കാം. ജോയിന്റ് അക്കൗണ്ടിലെ ഓരാളോ മുഴുവൻ പേരുടെയോ മരണം അക്കൗണ്ട് അവസാനിപ്പിക്കാൻ അനുയോജ്യമായ കാരണമാണ്. കോടതി ഉത്തരവുണ്ടെങ്കിൽ അക്കൗണ്ട് അവസാനിപ്പിക്കാം. നിക്ഷേപം തുടങ്ങി 30 മാസത്തിന് ശേഷവും അക്കൗണ്ട് പിൻവലിക്കാം. കിസാൻ വികാസ് പത്ര അക്കൗണ്ട് കൈമാറ്റം ചെയ്യാനും അവസരമുണ്ട്. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ അവകാശിക്ക് കൈമാറ്റം ചെയ്യാം. അക്കണ്ട് ഉടമ മരണപ്പെട്ടാൽ ജോയിന്റ് അക്കൗണ്ട് ഹോൾഡർക്ക് കൈമാറ്റം ചെയ്യാം. കോടതി ഉത്തരവ് വഴി കൈമാറ്റം നടക്കും. നിർദ്ദിഷ്ട അതോറിറ്റിക്ക് പണയം വെക്കുമ്പോഴും അക്കൗണ്ട് കൈമാറ്റം നടക്കും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications