
പണം വായ്പയെടുത്തവര്‍ മാത്രമല്ല, ഇതിന് ഗാരണ്ടി നിന്നവരും കുടുങ്ങും ഈ പുതിയ പദ്ധതിയില്‍. വായ്പക്കാരന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം തുക തിരിച്ചടച്ചില്ലെങ്കില്‍ ഗാരണ്ടി നിന്നവരുടെ പേരുവിവരങ്ങളും ഫോട്ടോയും പത്രത്തില്‍ കൊടുക്കാനാണ് ബാങ്കുകളുടെ പദ്ധതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് വായ്പയില്‍ വീഴ്ച വരുത്തിയ അഞ്ച് പേരുടെ വിവരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇങ്ങനെ പ്രസിദ്ധപ്പെടുത്തിയത്. ഡല്‍ഹിയിലാണ് സംഭവം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ പരിപാടി പിന്തുടരാനാണ് മറ്റ് ബാങ്കുകളുടെയും പദ്ധതി. തുക തിരിച്ചടയ്ക്കാന്‍ കഴിവുണ്ടായിട്ടും ബോധപൂര്‍വ്വം തിരിച്ചടവ് നടത്താത്തവരെ റിസര്‍വ്വ് ബാങ്ക് പ്രത്യേകം നിര്‍വചിക്കുന്നുണ്ട്. ഇതുകൂടാതെ കടമെടുക്കുമ്പോള്‍ പറയുന്ന ആവശ്യത്തിനല്ലാതെ തുക ചെലവഴിക്കുന്ന ആളുകളെയും ബാങ്കുകള്‍ ഇങ്ങനെ തരംതിരിക്കാറുണ്ട്. അഞ്ച് പേരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരസ്യത്തില്‍ അടുത്തത് ചിലപ്പോള്‍ നിങ്ങളായേക്കും എന്നൊരു മുന്നറിയിപ്പും അടങ്ങിയിട്ടുണ്ട്. പത്രത്തില്‍ ഇങ്ങനെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കുടിശ്ശിക സമയത്ത് അടച്ചുതീര്‍ക്കാന്‍ ഇടപാടുകാരെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്കുകള്‍.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications