എച്ച്1ബി വിസ വിസയുള്ളവരുടെ ആശ്രിതർക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമം റദ്ദാക്കാൻ സാധ്യത. 2015ൽ മുൻ പ്രസിഡന്റ് ബറാക് ഒബാമയാണ് ഈ നിയമം നടപ്പിലാക്കിയത്. എന്നാൽ നിയമം റദ്ദാക്കാനാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
നിരവധി ഇന്ത്യക്കാർക്ക് ഇത് വൻ തിരിച്ചടിയാകും. എച്ച് 1ബി വിസ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
അമേരിക്കൻ പൗരന്മാർക്ക് പ്രാഥമിക പരിഗണന നൽകുന്നതാണ് ട്രംപിന്റെ രീതി. അമേരിക്കക്കാരുടെ അവസരങ്ങൾ നഷ്ട്ടപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് നിയമം റദ്ദാക്കാൻ കാരണം. കുടിയേറ്റ നിയന്ത്രണവും യു.എസ് ഗവൺമെന്റ് ലക്ഷ്യം വയ്ക്കുന്നുണ്ട്.
പ്രതിവര്‍ഷം 60,000 ലേറെ എച്ച്1ബി വിസയാണ് അമേരിക്ക നല്‍കുന്നത്. ഇതില്‍ ഏറിയ പങ്കും ഇന്ത്യാക്കാര്‍ക്കാണ് നല്‍കിയിരുന്നത്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഐടി പ്രഫഷണലുകളെ അയക്കുന്നതിന് സ്ഥാപനങ്ങള്‍ ആശ്രയിക്കുന്നതും എച്ച്1ബി വിസയെയാണ്.
malayalam.goodreturns.in