എസ്ബിഐ ഒക്ടോബർ-ഡിസംബർ പാദത്തിൽ 2416.37 കോടി രൂപയുടെ നഷ്ടം
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇക്കഴിഞ്ഞ ഒക്ടോബർ- ഡിസംബർ പാദത്തിൽ 2416.37 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 2610 കോടി രൂപ ലാഭം ബാങ്ക് നേടിയിരുന്നു.
കിട്ടാക്കടവും അത് നേരിടാനുള്ള വകയിരുത്തലും കൂടിയതാണ് എസ്ബിഐയുടെ ഇത്രയും വലിയ നഷ്ടത്തിനു കാരണം. കിട്ടാക്കടം 1.99 ലക്ഷം കോടി രൂപയായി. പലിശയും ഗഡുവും കിട്ടാത്ത വായ്പകൾ 7.23 ശതമാനത്തിൽനിന്ന് 10.35 ശതമാനമായി വർദ്ധിച്ചു.

തൊട്ടു മുൻപത്തെ മൂന്നുമാസം 1.86 കോടിയായിരുന്നു കിട്ടാക്കടം. മുൻ കൊല്ലം മൂന്നാം പാദത്തിൽ 1.08 ലക്ഷം കോടിയായിരുന്നു. പലിശവരുമാനം 26.88% ഉയർന്ന് 18687.57 കോടി രൂപയായി.
കടപ്പത്രങ്ങളുടെ പലിശച്ചെലവ് കൂടിയതാണ് സാമ്പത്തിക നിലയെ ബാധിച്ചതെന്ന് എസ്ബിഐ മേധാവി രജനീഷ് കുമാർ പറഞ്ഞു. പലിശവരുമാനവും പലിശയിതര വരുമാനവും കുറഞ്ഞെങ്കിലും ബാങ്കിന്റെ ഫീസുകളിൽ നിന്നുള്ള വരുമാനം കൂടിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications