ചെലവ് ചുരുക്കലിന്റെ ഭാഗമായി ജോലിയ്ക്ക് ശേഷം മറ്റ് സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്ന ജീവനക്കാരോട് മുറികൾ പങ്കു വയ്ക്കാൻ എയർ ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ ലിംഗപരമായ പ്രശ്നങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ടെന്നും കമ്പനി അറിയിച്ചു. അതായത് സ്ത്രീ ജീവനക്കാർക്ക് ഒപ്പം പുരുഷ ക്യാബിൻ ക്രൂ അംഗങ്ങളും പുരുഷ ജീവനക്കാർക്ക് ഒപ്പം സ്ത്രീകളും താമസിക്കാൻ പാടില്ലെന്ന് കമ്പനി വ്യക്തമാക്കി.
കൂടാതെ 5 സ്റ്റാർ ഹോട്ടലുകളിൽ നിന്ന് 3 സ്റ്റാർ ഹോട്ടലുകളിലേയ്ക്ക് താമസം മാറണമെന്നും കമ്പനി ആവശ്യപ്പെട്ടു. എന്നാൽ 2017ന് ശേഷം നിയമിതരായ ജീവനക്കാർക്ക് മാത്രമാണ് പുതിയ നിർദ്ദേശം ബാധകമാകുന്നത്. 2017ന് മുമ്പ് റിക്രൂട്ട് ചെയ്തവരിലേയ്ക്കും വൈകാതെ നിയമം നടപ്പിലാക്കും.
ഈ മാറ്റങ്ങളിലൂടെ വർഷം തോറും 10 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ആഗോള തലത്തിൽ സാധാരണ രണ്ട് ക്യാബിൻ ക്രൂ ജീവനക്കാർ ഒരു മുറി പങ്കുവയ്ക്കാറില്ല. എന്നാൽ ഒരു മിഡിൽ ഈസ്റ്റ് എയർലൈൻസ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കിയിരുന്നു.
അതേ സമയം, അഖിലേന്ത്യാ കാബിൻ ക്രൂ അസോസിയേഷൻ ഉത്തരവിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. ഉത്തരവ് സംബന്ധിച്ച് മാനേജ്മെന്റിന് കത്തും നൽകി.
malayalam.goodreturns.in