ദില്ലി: അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതികള്‍ക്ക് നല്കി വന്ന നികുതിയിളവുകള്‍ പിന്‍വലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ഇന്ത്യ പെട്ടെന്ന് തിരിച്ചടിക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം അമേരിക്ക മുന്നോട്ടുവച്ച പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള വഴികളാണ് ഇന്ത്യ ആലോചിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തിരുന്നു. 60 ദിവസത്തിനുള്ളിലാണ് അത് നടപ്പാവുക.

മൊത്തത്തിലുള്ള ഇന്ത്യന്‍ കയറ്റുമതി വച്ചുനോക്കുമ്പോള്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. തീരുമാനം നടപ്പില്‍ വരികയാണെങ്കില്‍ 19 കോടി യുഎസ് ഡോളര്‍ മാത്രമാണ് ഇന്ത്യയ്ക്കുണ്ടാവുന്ന വാര്‍ഷിക നഷ്ടം. അത് വലിയ കാര്യമാക്കേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയ്ക്ക് വ്യാപാര മിച്ചമുള്ള ഏതാനും രാഷ്ട്രങ്ങളില്‍ ഒന്നാണ് അമേരിക്ക. 2017-18 വര്‍ഷത്തില്‍ 21 ബില്യന്‍ ഡോളറിന്റെ വ്യാപാര മിച്ചമാണ് അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യ നേടിയത്.
ഈ പശ്ചാത്തലത്തില്‍ അമേരിക്കയ്ക്കെതിരായ നടപടികള്‍ കടുപ്പിക്കേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്ന കാര്യത്തില്‍ പകുതി ദൂരം പിന്നിടാനായതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഐഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതി തീരുവയ്ക്ക് പരിധി നിശ്ചയിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇറക്കുമതി നികുതി 20 ശമതാനമായിത്തന്നെ തുടരുമെങ്കിലും അത് 10,000 രൂപയില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കും.
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റെന്റുകള്‍ക്കും കാല്‍മുട്ട് ഇംപ്ലാന്റുകള്ക്കുമുള്ള ഇറക്കുമതിത്തീരുവയുടെ കാര്യത്തില്‍ പുനരാലോചനയുണ്ടാകുമെന്ന് യുഎസ്സിനെ നേരത്തേ അറിയിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള ചെറീസ്, പോര്‍ക്ക് എന്നിവയുടെ ഇറക്കുമതിത്തീരുവയും കുറയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് വ്യാപര മന്‍ഗണന പിന്‍വലിക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള ട്രംപിന്റെ തീരുമാനം ഉണ്ടായിരിക്കുന്നത്. ഏതായാലും അമേരിക്കന്‍ തീരുമാനത്തിനുള്ള മറുപടി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നല്‍കിയേക്കും. കണ്ണിനു കണ്ണ് എന്ന രീതിയിലുള്ള തിരിച്ചടി വേണ്ടെന്നാണ് മൊത്തത്തിലുള്ള ചര്‍ച്ചകള്‍.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications