കാബൂള്‍: താലിബാൻ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തത്തിന് പിന്നാലെ മറ്റെല്ലാം വിഭാഗത്തിലും എന്നത് പോലെ അഫ്ഗാനിസ്ഥാനിലെ സമ്പദ് വ്യവസ്ഥയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ നിലവിലെ അവസ്ഥ കൂടുതല്‍ മോശമായ സാഹചര്യത്തിലേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് മറികടക്കാൻ, അടുത്ത തിങ്കളാഴ്ച മുതൽ അഫ്ഗാനിസ്ഥാന് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് (ഐ എം എഫ്) ഏകദേശം അര ബില്യൺ ഡോളർ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അഫ്ഗാനിസ്ഥാന് ഐ എം എ ഫില്‍ നിന്നും 460 മില്യൺ ഡോളര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ രാജ്യത്തിന് 52.5 മില്യൺ ഡോളറിലധികം എസ്ഡിആർ (പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ) ലഭിക്കുന്നുണ്ട്. പക്ഷേ, താലിബാന് ഒരു എസ്ഡിആറും ആക്സസ് ചെയ്യാൻ കഴിയില്ല. ഐഎംഎഫ് ഫണ്ട് ലഭിക്കുമെങ്കിലും അവരുടെ ആഭ്യന്തര ആവശ്യങ്ങൾക്കായി അത് ആക്‌സസ് ചെയ്യാൻ കഴിയാത്ത മ്യാൻമാര്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളേ പോലെ അഫ്ഗാനിസ്ഥാനും മാറേണ്ടതുണ്ട്. താലിബാന്‍ ഒരിക്കലും ഫണ്ട് സ്വീകരിക്കാന്‍ കഴിയില്ല.

താലിബാൻ പിടിച്ചെടുക്കുന്നതിനു മുമ്പുതന്നെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശം സാഹചര്യത്തിലായിരുന്നു. ലോക ബാങ്കിന്റെ അഭിപ്രായത്തിൽ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ "ദുർബലതയും സഹായ ആശ്രിതത്വവും കൊണ്ട് രൂപപ്പെട്ടതാണ്." അഫ്ഗാനിസ്ഥാൻ പ്രതിവർഷം ഒരു വലിയ തുക വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നു, 75% പൊതു ചെലവുകൾ ഗ്രാന്റുകളാണ് നൽകുന്നത്. അതിനാൽ, മാറിയ സാഹചര്യങ്ങൾ അവിടത്തെ സ്ഥിതി കൂടുതൽ വഷളാക്കുകയേയുള്ളുവെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ആധികാരികതയുള്ള റേറ്റിംഗ് ഏജൻസിയായ ഫിച്ച് സൊല്യൂഷൻസ് പുതിയ സാഹചര്യത്തില്‍ രാജ്യത്തെക്കുറിച്ചുള്ള കാര്യം പങ്കുവെച്ചിട്ടുണ്ട്. താലിബാൻ ആക്രമണം കാരണം അഫ്ഗാനിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ 2021 ൽ 20% ചുരുങ്ങുമെന്നും അവരുടെ കറൻസി കൂടുതൽ കുറയുമെന്നുമാണ് അവരുടെ റിപ്പോർട്ട് അവകാശപ്പെടുന്നത്. 2020 ൽ അഫ്ഗാനിസ്ഥാന് 19.8 ബില്യൺ ഡോളർ ജി ഡി പി ഉണ്ടായിരുന്നു.
എന്നാലും മ്യാൻമറും സിറിയയും പോലെയുള്ള സമാന സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്ന രാജ്യങ്ങൾ അവരുടെ ജിഡിപി 10%-20%വരെ ഇടിഞ്ഞതായി അഫ്ഗാനിസ്ഥാനും തള്ളിക്കളയാനാവില്ലെന്നും ഫിച്ച് സൊല്യൂഷൻസിലെ ഏഷ്യ കൺട്രി റിസ്ക് മേധാവി അൻവിത ബസു അഭിപ്രായപ്പെട്ടു. കോവിഡ് സാഹചര്യത്താല്‍ ഇതിനോടകം തന്നെ സമ്പദ് വ്യവസ്ഥ വലിയ വെല്ലുവിളി നേരിടുകയായിരുന്നു. അതിനിടയിലാണ് ഭീകരര്‍ രാജ്യം കീഴടക്കുന്നത്.
അഫ്ഗാനിസ്ഥാനികള്‍ വലിയ തോതില്‍ രാജ്യം വിട്ടുപോവുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണ്. താലിബാന് കീഴില്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ചും ആശങ്കകളുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളും രാജ്യം വിടുകയാണ്. ഇത് അഫ്ഗാനിസ്ഥാനിലെ നിർമ്മാണ, സേവന മേഖലകളിൽ അധികം വൈകാതെ തന്നെ സ്വാധീനം ചെലുത്തും. യുദ്ധത്തിൽ തകർന്ന രാജ്യം താലിബാന് കീഴില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോവുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications