ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും ഖത്തർ ഫിനാൻഷ്യൽ സെന്റർ അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. ഖത്തറിലെ അക്കൗണ്ടിംഗ് തൊഴിലിനെയും സംരംഭകത്വ അടിത്തറയെയും ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഈ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ധാരണാപത്രം വർദ്ധിപ്പിക്കും.
പശ്ചിമേഷ്യയിൽ 6000 ത്തിലധികം അംഗങ്ങളുള്ള ഐസിഎഐക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഖത്തർ (ദോഹ) ചാപ്റ്റർ ഐസിഎഐയുടെ ഏറ്റവും ചടുലമായ ഘടകങ്ങളിൽ ഒന്നാണ്. വിവിധ സ്വകാര്യ, പൊതു കമ്പനികളിൽ ഐസിഎഐ അംഗങ്ങൾ പ്രധാന സ്ഥാനങ്ങൾ വഹിക്കുകയും ഖത്തറിലെ അക്കൗ ണ്ടിംഗ് തൊഴിലിനെ പിന്തുണയ്ക്കുന്നതിലും വികസിപ്പിക്കുന്നതിലും സജീവമായി ഏർപ്പെടുകയും ചെയ്യുന്നു.
ധാരണാപത്രം ഒപ്പുവച്ചാൽ
ഈ ധാരണാപത്രം ഒപ്പുവച്ചാൽ പശ്ചിമേഷ്യന്‍ മേഖലയിലെ ഐസിഎഐ അംഗങ്ങൾക്ക് മികച്ച അംഗീകാരം ലഭിക്കുന്നതിന് ഒരു അധിക പ്രചോദനം നൽകുകയും ഒപ്പം ഖത്തറിൽ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും ഖത്തറിന്റെയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെയും വളർച്ചയെ പിന്തുണയ്ക്കുന്നതിനും കഴിയും.
ഖത്തറിലെ ദോഹയിൽ
1981 ൽ സ്ഥാപിതമായ ഖത്തറിലെ ദോഹയിൽ ഐസിഎഐക്ക് സജീവമായ ഒരു ഘടകമുണ്ട്, കൂടാതെ ഐസിഎഐയുടെ 36 വിദേശ ചാപ്റ്ററുകളിൽ ഏറ്റവും പഴക്കം ചെന്നതുമാണ്. സ്ഥാപനത്തിന്റെ തുടക്കം മുതൽ ചാപ്റ്ററിന്റെ അംഗത്വം ക്രമാനുഗതമായി വളർന്നു, നിലവിൽ വിവിധ സ്വകാര്യ, പൊതു കമ്പനികളിൽ പ്രധാന പദവികൾ വഹിക്കുന്ന 300 ഓളം അംഗങ്ങളുണ്ട്, കൂടാതെ ഖത്തറിലെ അക്കൗ ണ്ടിംഗ് തൊഴിലിനെ പിന്തുണയ്ക്കുന്നതിലും വികസിപ്പിക്കുന്നതിലും സജീവമായി ഏർപ്പെട്ടിരിക്കുന്നു.
അവസരങ്ങൾ വര്‍ദ്ധിപ്പിക്കും
കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഖത്തർ ഫിനാൻഷ്യൽ സെന്റർ അതോറിറ്റി എന്നിവയ്ക്ക് ഈ ധാരണാപത്രം ഗുണം ചെയ്യും. ഓഡിറ്റിംഗ്, ഉപദേശക, നികുതി, ധനകാര്യ സേവനങ്ങൾ, അനുബന്ധ മേഖലകൾ എന്നിവയിൽ ഖത്തറിൽ പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നതിന് പ്രാക്ടീസ് സജ്ജീകരിക്കുന്നതിലൂടെ ഐസിഎഐ അംഗങ്ങൾക്ക് പ്രൊഫഷണൽ സേവനങ്ങൾ നൽകാനുള്ള അവസരങ്ങൾ ധാരണാപത്രം വർദ്ധിപ്പിക്കും.
ഇന്ത്യന്‍ ബിസിനസുകള്‍
ക്യുഎഫ്‌സിഎയുമായി സഹകരിച്ച് ഒരു പ്രത്യേക പരിശീലന പരിപാടിയിലൂടെ പ്രാദേശിക ഖത്തർ പ്രൊഫഷണലുകളെയും സംരംഭകരെയും വിദ്യാർത്ഥികളെയും ഐസിഐഐ പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യും. റൗണ്ട് ടേബിളുകൾ, നെറ്റ്‌വർക്കിംഗ് ഇവന്റുകൾ തുടങ്ങിയവ സംഘടിപ്പിച്ച് ഖത്തറിലെ ഇന്ത്യൻ ബിസിനസുകൾക്കുള്ള അവസരങ്ങൾ തേടാൻ സിഎഐയും ക്യുഎഫ്‌സിഎയും ഒരുമിച്ച് പ്രവർത്തിക്കും.
സഹകരണം
കോർപ്പറേറ്റ് ഭരണം, സാങ്കേതിക ഗവേഷണം, ഉപദേശം, ഗുണനിലവാര ഉറപ്പ്, ഫോറൻസിക് അക്കൗണ്ടിംഗ്, ചെറുകിട, ഇടത്തരം രീതികൾക്കുള്ള പ്രശ്നങ്ങൾ (എസ്എംപി), ഇസ്ലാമിക് ഫിനാൻസ്, തുടർ പ്രൊഫഷണൽ വികസനം (സിപിഡി) തുടങ്ങി പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഉണ്ടാകാനിടയുള്ള അവസരങ്ങളുമായി ഐസിഎഐയും ക്യുഎഫ്‌സിഎയും സഹകരിക്കും
നിയമപരമായ സ്ഥാപനം
ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടൻസി തൊഴിൽ നിയന്ത്രിക്കുന്നതിന് 1949 ൽ പാർലമെൻറ് പാസ്സാക്കിയ ചാർട്ടേഡ് അക്കൗണ്ടന്റ്സ് നിയമപ്രകാരം സ്ഥാപിതമായാ ഒരു നിയമപരമായ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) . ഖത്തർ ഫിനാൻഷ്യൽ സെന്റർ അതോറിറ്റി (ക്യുഎഫ്‌സിഎ) 2005 ലെ നിയമ നമ്പർ (7) അനുസരിച്ച് സ്ഥാപിതമായ ഒരു സ്വതന്ത്ര നിയമ സ്ഥാപനമാണ്. ഖത്തറിലെ (ക്യുഎഫ്‌സിയെ ലോകോത്തര നിലവാരത്തിലുള്ള സാമ്പത്തിക, ബിസിനസ് കേന്ദ്രമായി വികസിപ്പിക്കുന്നതിലും ഉന്നതിയിലെത്തിക്കുന്നതിനും ഈ സ്ഥാപനത്തിന് ഉത്തരവാദിത്തമുണ്ട്. .