ചൈനീസ് മാധ്യമങ്ങളുടെ കൂട്ടായ ആക്രമണത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് കാര്‍ നിര്‍മ്മാണ രംഗത്തെ ആഗോള ഭീമനായ അമേരിക്കന്‍ കമ്പനി ടെസ്ല. ചൈന ടെസ്ലയുടെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്കറ്റുകളില്‍ ഒന്നാണ്. കസ്റ്റമര്‍മാരോടുളള മോശം ഇടപെടലിന്റെ പേരിലാണ് ടെസ്ലയ്ക്ക് എതിരെ ചൈനയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്.
ഷാംങ്ങായി ഓട്ടോ ഷോയില്‍ ടെസ്ലയ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ത്തി ആളുകള്‍ രംഗത്ത് വന്നിരുന്നു ടെസ്ലയുടെ വാഹനങ്ങളുടെ ബ്രേക്കിന് തകരാറുണ്ട് എന്ന് ആരോപിക്കുന്ന ടീ ഷര്‍ട്ടുകള്‍ ധരിച്ചായിരുന്നു പ്രതിഷേധകര്‍ എത്തിയത്. തുടര്‍ന്ന് സുരക്ഷാ സേന ഇടപെട്ടാണ് പ്രധിഷേധകരെ സ്ഥലത്ത് നിന്ന് മാറ്റിയത്.

ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത ടെസ്ലയുടെ കസ്റ്റമര്‍ ആയ ഒരു യുവതി ഫെബ്രുവരിയില്‍ വാഹനം അപകടത്തില്‍പ്പെട്ടു എന്നാരോപിച്ച് പണം തിരിച്ച് നല്‍കണം എന്ന് ആവശ്യപ്പെട്ടതായി കമ്പനി പറയുന്നു. കാറിന്റെ ബ്രേക്ക് തകരാറ് മൂലമാണ് അപകടം നടന്നത് എന്നാണ് യുവതി ആരോപിക്കുന്നത്. അപകടം നടന്നത് ബ്രേക്ക് തകരാര്‍ മൂലമാണോ അതോ അമിത വേഗത മൂലമാണോ എന്ന കാര്യം അന്വേഷിക്കാനുളള കമ്പനിയുടെ നീക്കത്തോട് യുവതി യോജിച്ചിരുന്നില്ല. ഇതോടെ കമ്പനി യുവതിക്കെതിരെ രംഗത്ത് വന്നു.
തങ്ങളുടെ കാറുകള്‍ക്ക് സംഭവിക്കുന്ന ഏതൊരു പ്രശ്നത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്നും എന്നാല്‍ അടിസ്ഥാനരഹിതമായ പരാതികളോട് യോജിക്കാനാവില്ലെന്നും കമ്പനി പ്രതികരിച്ചു. ഇതോടെയാണ് ചൈനീസ് മീഡിയ ടെസ്ലയ്ക്ക് എതിരെ തിരിയുകയും മാപ്പ് ആവശ്യപ്പെടുകയും ചെയ്തത്. ടെസ്ലയ്ക്ക് ചൈനയിലുളള ജനപ്രീതിക്ക് കാരണം ജനങ്ങള്‍ക്കുളള വിശ്വാസമാണ് എന്നും അതിനുളള മറുപടി കമ്പനിയുടെ ധാര്‍ഷ്ട്യവും ചൈനീസ് മാര്‍ക്കറ്റിനോടും ഉപഭോക്താക്കളോടും ബഹുമാനമില്ലായ്മയും അല്ലെന്നും മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി.
ഇതോടെയാണ് ടെസ്ല മാപ്പുമായി രംഗത്ത് വന്നത്. കാര്‍ ഉടമയുമായുളള പ്രശ്നം സമയബന്ധിതമായി പരിക്കാനാകാതെ പോയതില്‍ ഖേദിക്കുന്നുവെന്ന് കമ്പനി പ്രസ്താവന പുറത്തിറക്കി. പ്രശ്ന പരിഹാരത്തിന് പ്രത്യേക സമിതിയേയും കമ്പനി നിയോഗിച്ചിരിക്കുകയാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications