പുതിയ എച്ച് 1 ബി വിസ നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വലക്കുന്നത് ഇന്ത്യൻ ഐടി കമ്പനികളെ. ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിൽ ഇമിഗ്രേഷൻ നിയമങ്ങളിൽ അമേരിക്കൻ സർക്കാർ കർശനമായ സാഹചര്യത്തിൽ, ഇൻഫോസിസ്, വിപ്രോ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ ഐടി കമ്പനികൾ എച്ച് -1 ബി വിസയിലുള്ള തങ്ങളുടെ ജീവനക്കാരെ യുഎസിൽ ജോലിക്ക് അയക്കുന്നതിൽ കനത്ത തിരിച്ചടി നേരിട്ടുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ കമ്പനികൾക്ക് തിരിച്ചടിയായത് യുഎസ്‌സിഐഎസ് മാനദണ്ഡങ്ങൾ കൂടുതൽ കർഡശനമാക്കിയതിന്റെ ഭാഗമായിട്ടാണ്. എന്നാൽ വർഷങ്ങളായി എച്ച് 1 ബിവിസയിൽ എത്തി ജോലി ചെയ്ത് അമേരികത്കയിൽ താമസിക്കുന്നവരിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ് എന്നതിനാൽ പുതിയ നിയമം ഏറെ ബാധിക്കുന്നതും ഇന്ത്യക്കാരെയാണ്എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൂടാതെ ഇത്തരത്തിൽ പുതിയ എച്ച് -1 ബി വിസ അപേക്ഷകൾക്കുള്ള നിർദേശം നൽകിയ ഇന്ത്യയുടെ ഐടി ഭീനമായ ഇൻഫോസിസിന് 45% വരെ നിരസിക്കൽ ഏൽക്കേണ്ടിവന്നതായും വ്യക്തമായി , എന്നാൽ ഇതേ് സമയം ഗൂഗിളിന് വെറും 3% മാത്രമാണ് വിസക്കുള്ള അപേക്ഷ നിരസിക്കൽ നേരിടേണ്ടി വന്നത് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഇത്തരത്തിൽ കമ്പനി തിരിച്ചുള്ള നിരാകരണ നിരക്കിന്റെ വിശദമായ വിവരണം നൽകുന്ന എൻഎഎപി റിപ്പോർട്ട്, ഇന്ത്യൻ ഐടി കമ്പനികളുടെ കാര്യത്തിൽ, നിരസിക്കൽ നിരക്ക് പലമടങ്ങ് ഉയർന്നതായി കാണിക്കുന്നുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. 2015 ൽ ടെക് മഹീന്ദ്ര അമേരിക്ക അയച്ച എച്ച് -1 ബി വിസ അപേക്ഷകരിൽ 4% നിരസിക്കപ്പെട്ടുവെങ്കിലും ഈ വർഷം ഇത് 41% ആയി ഉയർന്നു. ടിസിഎസിനെ സംബന്ധിച്ചിടത്തോളം, നിരസിക്കൽ നിരക്ക് ഈ വർഷം 34%, വിപ്രോ 53%, ഇൻഫോസിസ് 45% എന്നിങ്ങനെയായിരുന്നു.
കൂടാതെ നിലവിലുള്ള എച്ച് -1 ബി വിസ ഉടമ തന്റെ അല്ലെങ്കിൽ അവളുട വർക്ക് വിസ പുതുക്കുന്നതിന് അപേക്ഷിച്ച കേസുകളിലും യുഎസ് പോളിസിയിലെ മാറ്റം ശക്തമായി തന്നെ പ്രതിഫലിക്കുന്നു. ഇൻഫോസിസ് ജീവനക്കാരുടെ അപേക്ഷ ഇത്തരത്തിൽ ഏറ്റവും കൂടുതൽ നിരസിച്ച നിരക്ക് 29% ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിപ്രോയെ സംബന്ധിച്ചിടത്തോളം ഈ കണക്ക് 19 ശതമാനവും ടിസിഎസ് 22 ശതമാനവുമാണ്. യുഎസ് സർക്കാർ ഓരോ വർഷവും 85,000 അത്തരം വിസകൾ നൽകുന്നു, അതിൽ 70% ഇന്ത്യക്കാർക്കുമാത്രമാണ് പോകുന്നത്. ഇന്ത്യയിൽ നിന്നുള്ള എച്ച് -1 ബി അപേക്ഷകരിൽ ഭൂരിഭാഗവും ഐടി പ്രൊഫഷണലുകളാണ് എന്നതാണ് യാഥാർഥ്യം.
ഇത്തരത്തിലുള്ള കർശന നിയമം ഏറെ ബാധിക്കുന്നതും ഇന്ത്യൻ ഐടി കമ്പനികൾക്കാണ് . എച്ച് 1 ബി വിസയുടെ ഉപഘോക്താക്കളായി ഏറെയും മാറിയിരുന്നത് ഇന്ത്യക്കരായിരുന്നു എന്നത് കൂട്ടിച്ചേർക്കുമ്പോൾ ട്രംപിന്റെ പുതിയ നയങ്ങൾ ഇന്ത്യൻ ഐടി രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കുമെന്ന് വ്യക്തമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications