ആശങ്കയുണർത്തി യുഎസ് നിയമങ്ങൾ‌; എച്ച്-1 ബി വിസയിലേറെയും നിരാകരിക്കപ്പെടുന്നതായി കണക്കുകൾ പുറത്ത്

പുതിയ എച്ച് 1 ബി വിസ നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വലക്കുന്നത് ഇന്ത്യൻ ഐടി കമ്പനികളെ. ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിൽ ഇമിഗ്രേഷൻ നിയമങ്ങളിൽ അമേരിക്കൻ സർക്കാർ കർശനമായ സാഹചര്യത്തിൽ, ഇൻഫോസിസ്, വിപ്രോ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ ഐടി കമ്പനികൾ എച്ച് -1 ബി വിസയിലുള്ള തങ്ങളുടെ ജീവനക്കാരെ യുഎസിൽ ജോലിക്ക് അയക്കുന്നതിൽ കനത്ത തിരിച്ചടി നേരിട്ടുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ത്യ

ഇന്ത്യയിലെ കമ്പനികൾക്ക് തിരിച്ചടിയായത് യു‌എസ്‌സി‌ഐ‌എസ് മാനദണ്ഡങ്ങൾ കൂടുതൽ കർഡശനമാക്കിയതിന്റെ ഭാ​ഗമായിട്ടാണ്. എന്നാൽ വർഷങ്ങളായി എച്ച് 1 ബിവിസയിൽ എത്തി ജോലി ചെയ്ത് അമേരികത്കയിൽ താമസിക്കുന്നവരിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ് എന്നതിനാൽ പുതിയ നിയമം ഏറെ ബാധിക്കുന്നതും ഇന്ത്യക്കാരെയാണ്എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എച്ച് -1 ബി വിസ

കൂടാതെ ഇത്തരത്തിൽ പുതിയ എച്ച് -1 ബി വിസ അപേക്ഷകൾക്കുള്ള നിർദേശം നൽകിയ ഇന്ത്യയുടെ ഐടി ഭീനമായ ഇൻഫോസിസിന് 45% വരെ നിരസിക്കൽ ഏൽക്കേണ്ടിവന്നതായും വ്യക്തമായി , എന്നാൽ ഇതേ് സമയം ​ഗൂ​ഗിളിന് വെറും 3% മാത്രമാണ് വിസക്കുള്ള അപേക്ഷ നിരസിക്കൽ നേരിടേണ്ടി വന്നത് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കമ്പനി

എന്നാൽ ഇത്തരത്തിൽ കമ്പനി തിരിച്ചുള്ള നിരാകരണ നിരക്കിന്റെ വിശദമായ വിവരണം നൽകുന്ന എൻ‌എ‌എ‌പി റിപ്പോർട്ട്, ഇന്ത്യൻ ഐടി കമ്പനികളുടെ കാര്യത്തിൽ, നിരസിക്കൽ നിരക്ക് പലമടങ്ങ് ഉയർന്നതായി കാണിക്കുന്നുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. 2015 ൽ ടെക് മഹീന്ദ്ര അമേരിക്ക അയച്ച എച്ച് -1 ബി വിസ അപേക്ഷകരിൽ 4% നിരസിക്കപ്പെട്ടുവെങ്കിലും ഈ വർഷം ഇത് 41% ആയി ഉയർന്നു. ടി‌സി‌എസിനെ സംബന്ധിച്ചിടത്തോളം, നിരസിക്കൽ നിരക്ക് ഈ വർഷം 34%, വിപ്രോ 53%, ഇൻ‌ഫോസിസ് 45% എന്നിങ്ങനെയായിരുന്നു.

എച്ച് -1 ബി വിസ

കൂടാതെ നിലവിലുള്ള എച്ച് -1 ബി വിസ ഉടമ തന്റെ അല്ലെങ്കിൽ അവളുട വർക്ക് വിസ പുതുക്കുന്നതിന് അപേക്ഷിച്ച കേസുകളിലും യുഎസ് പോളിസിയിലെ മാറ്റം ശക്തമായി തന്നെ പ്രതിഫലിക്കുന്നു. ഇൻ‌ഫോസിസ് ജീവനക്കാരുടെ അപേക്ഷ ഇത്തരത്തിൽ ഏറ്റവും കൂടുതൽ നിരസിച്ച നിരക്ക് 29% ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.

വിപ്രോയെ സംബന്ധിച്ചിടത്തോളം ഈ കണക്ക് 19 ശതമാനവും ടിസിഎസ് 22 ശതമാനവുമാണ്. യുഎസ് സർക്കാർ ഓരോ വർഷവും 85,000 അത്തരം വിസകൾ നൽകുന്നു, അതിൽ 70% ഇന്ത്യക്കാർക്കുമാത്രമാണ് പോകുന്നത്. ഇന്ത്യയിൽ നിന്നുള്ള എച്ച് -1 ബി അപേക്ഷകരിൽ ഭൂരിഭാഗവും ഐടി പ്രൊഫഷണലുകളാണ് എന്നതാണ് യാഥാർഥ്യം.

 

ഐടി കമ്പനി

ഇത്തരത്തിലുള്ള കർശന നിയമം ഏറെ ബാധിക്കുന്നതും ഇന്ത്യൻ ഐടി കമ്പനികൾക്കാണ് . എച്ച് 1 ബി വിസയുടെ ഉപഘോക്താക്കളായി ഏറെയും മാറിയിരുന്നത് ഇന്ത്യക്കരായിരുന്നു എന്നത് കൂട്ടിച്ചേർക്കുമ്പോൾ ട്രംപിന്റെ പുതിയ നയങ്ങൾ ഇന്ത്യൻ ഐടി രം​ഗത്ത് അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കുമെന്ന് വ്യക്തമാണ്.

 

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X