എൽഐസിയിലും കിട്ടാക്കടം, വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിരിക്കുന്നവർ ആരൊക്കെ?

സ്വകാര്യമേഖലയിലെ സംരംഭകർക്ക് വായ്പ നൽകുന്നതിൽ ബാങ്കുകൾക്ക് പറ്റിയ വീഴ്ച തന്നെയാണ് എൽഐസിയ്ക്കും പറ്റിയിരിക്കുന്നത്. എൽ‌ഐ‌സിയുടെ മൊത്തം എൻ‌പി‌എകൾ 2019-20 ലെ ആദ്യത്തെ ആറുമാസം (ഏപ്രിൽ-സെപ്റ്റംബർ) 6.10 ശതമാനമാണ്. യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി താരതമ്യപ്പെടുത്താവുന്നതാണ് ഇത്.

ഒരു കാലത്ത് മികച്ച ആസ്തി ഗുണനിലവാരത്തിന് പേരുകേട്ട സ്വകാര്യമേഖലയിലെ ബാങ്കുകളുടെ എൻ‌പി‌എകൾ വർദ്ധിച്ചു. 2019-20 രണ്ടാം പാദത്തിൽ യെസ് ബാങ്കിന്റെ മൊത്തം എൻ‌പി‌എ 7.39 ശതമാനവും ഐ‌സി‌ഐ‌സി‌ഐ ബാങ്കിന്റേത് 6.37 ശതമാനവും ആക്സിസ് ബാങ്കിന്റേത് 5.03 ശതമാനവുമാണ്.

എൽഐസിയിലും കിട്ടാക്കടം, വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിരിക്കുന്നവർ ആരൊക്കെ?

സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് കമ്പനിയായ എൽഐസി കോർപ്പറേറ്റ് മേഖലയ്ക്ക് ടേം ലോൺ, കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) എന്നിവ വഴിയാണ് വായ്പ നൽകുന്നത്. മൊത്തം എൻ‌പി‌എകൾ 2019 സെപ്റ്റംബറിൽ 6.10 ശതമാനമായിരുന്നത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇരട്ടിയായി. എൽ‌ഐ‌സി എല്ലായ്പ്പോഴും 1.5-2 ശതമാനം മൊത്ത എൻ‌പി‌എ ആണ് നിലനിർത്തിയിരുന്നത്.

എൽഐസിയിൽ നിന്ന് വായ്പ എടുത്ത് വലിയ വീഴ്ച വരുത്തിയിരിക്കുന്നവർ താഴെ പറയുന്നവരാണ്. ഡെക്കാൻ ക്രോണിക്കിൾ, എസ്സാർ പോർട്ട്, ഗാമൺ, ഐഎൽ ആൻഡ് എഫ്എസ്, ഭൂഷൺ പവർ, വീഡിയോകോൺ ഇൻഡസ്ട്രീസ്, അലോക് ഇൻഡസ്ട്രീസ്, ആംട്രാക്ക് ഓട്ടോ, എബിജി ഷിപ്പ് യാർഡ്, യൂണിടെക്, ജിവികെ പവർ, ജിടിഎൽ തുടങ്ങിയവ. ഇവയിൽ പലതിലും എൽ‌ഐ‌സി വായ്പ തുക തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ലഭിക്കാത്ത തുക എഴുതിത്തള്ളേണ്ടിവരും. കുടിശ്ശികയുള്ള വായ്പകളുടെ മൂല്യം ഏകദേശം 25,000 കോടി രൂപയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X