കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിനു പിന്നാലെ 2021 ഒക്ടോബറോടെയാണ് ഇന്ത്യന്‍ വിപണി സര്‍വകാല റെക്കോഡ് ഉയരം കീഴടക്കിയത്. എന്നാല്‍ അവിടെ നിന്നും ഒരു വര്‍ഷത്തോളം പിന്നിട്ടിട്ടും വിപണിക്ക് പുതിയ ഉയരം കുറിക്കാനായിട്ടില്ല. പ്രധാനമായും ആഗോള ഘടകങ്ങളാണ് വിപണിയെ പിന്നോട്ടടിച്ചത്. സൂചികകളും ഏറെ കയറ്റിറക്കങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനിടെ ഒരു വിഭാഗം മുന്‍നിര ഓഹരികള്‍ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ചിട്ടുണ്ട്.
പ്രധാന സൂചികകളായ ബിഎസ്ഇയുടെ സെന്‍സെക്സും എന്‍എസ്ഇയുടെ നിഫ്റ്റിയും കഴിഞ്ഞ സ്വാതന്ത്രദിനം മുതല്‍ ഇങ്ങോട്ടുള്ള ഒരു വര്‍ഷത്തില്‍ 7 ശതമാനം നേട്ടമാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഏറെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലാണ് സൂചികകളുടെ ഈ നേട്ടമെന്നതും ശ്രദ്ധേയം. സമാനമായി മിഡ് കാപ്, സ്മോള്‍ കാപ് സൂചികകളാവട്ടെ 8 ശതമാനത്തോളം മുന്നേറ്റം കാഴ്ചവെച്ചു. സൂചികകളുടെ നേട്ടം ഒറ്റയക്കത്തില്‍ നില്‍ക്കുമ്പോഴാണ് 13 മുന്‍നിര ഓഹരികള്‍ മൂന്നക്ക ലാഭം നേടിയെടുത്തിരിക്കുന്നത്.
കോവിഡ് മഹാമാരി പൊട്ടിപ്പുറത്തിനു ശേഷമുള്ള കാലയളവില്‍ മിന്നുന്ന പ്രകടനമാണ് ആഭ്യന്തര വിപണി കാഴ്ചവെച്ചത്. രണ്ടു വര്‍ഷത്തോളമുള്ള കുതിപ്പിന് ശേഷം 2022 തുടക്കത്തോടെയാണ് വിപണിയില്‍ ഭേദപ്പെട്ട തിരുത്തല്‍ ദൃശ്യമായത്. ഉക്രൈന് യുദ്ധവും ആഗോള തലത്തില്‍ നേരിടുന്ന പണപ്പെരുപ്പ ഭീഷണിയുടേയും പശ്ചാത്തലത്തില്‍ റെക്കോഡ് ഉയരത്തില്‍ നിന്നും പ്രധാന സൂചികകള്‍ 18 ശതമാനത്തോളം താഴേക്കിറങ്ങി. ഇക്കഴിഞ്ഞ ജൂണിലാണ് ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം രേഖപ്പെടുത്തിയത്.
പ്രതികൂല ഘടകങ്ങളും പലിശ നിരക്കിലെ വര്‍ധനയും പോലെയുള്ള സാഹചര്യം നിലനില്‍ക്കുന്നതിനിടയിലും ഇക്കഴിഞ്ഞ ഒരു മാസക്കാലയളവില്‍ സൂചികകളുടെ ശക്തമായൊരു തിരിച്ചു വരവ് പ്രകടമാണ്. 9 മാസക്കാലം ഓഹരി വിറ്റുകൊണ്ടിരുന്ന വിദേശ നിക്ഷേപകര്‍ കഴിഞ്ഞ 2 ആഴ്ചയായി വാങ്ങുന്ന പക്ഷത്തേക്ക് ചുവടു മാറ്റിയതും വിപണിയിലെ അപ്രതീക്ഷിത കുതിപ്പിന് കാരണമായിട്ടുണ്ട്.
ഇതിനോടൊപ്പം പണപ്പെരുപ്പം ശമിക്കുന്നതിന്റെ ആദ്യ സൂചനകള്‍ ലഭിച്ചതും വിപണിയിലെ നേട്ടം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷ ശക്തമാക്കുന്നു. അങ്ങനെയെങ്കില്‍ അടുത്ത സ്വാതന്ത്ര്യദിനത്തിനു മുമ്പെ തന്നെ നിഫ്റ്റി 20,000 നിലവാരം തൊടുമെന്നാണ് വിപണി വിദഗ്ധരും സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സ്വാതന്ത്രദിനത്തിനു ശേഷമുള്ള കാലയളവില്‍ ബിഎസ്ഇ-500 സൂചികയിലുള്ള 13 ഓഹരികളാണ് മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ചത്. ഇതിനു മുമ്പുള്ള സമാന കാലയളവില്‍ (2020-2021) 181 ഓഹരികളാണ് മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയിരുന്നത്. വിപണിയില്‍ നേരിട്ട തിരുത്തലും ചാഞ്ചാട്ടവുമാണ് ഭൂരിഭാഗം ഓഹരികള്‍ തിരിച്ചടിയായത്. അതേസമയം നേട്ടക്കാരിലെ ആദ്യ 5 സ്ഥാനക്കാരില്‍ നാലും അദാനി ഗ്രൂപ്പ് ഓഹരികളാണെന്നതും ശ്രദ്ധേയം. 305 ശതമാനം നേട്ടത്തോടെ അദാനി പവര്‍ ഓഹരികളാണ് നേട്ടക്കണക്കില്‍ ഒന്നാമതെത്തിയത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ മള്‍ട്ടിബാഗര്‍ ഓഹരികളും ഇവയുടെ നേട്ടവും ചുവടെ ചേര്‍ക്കുന്നു.
- അദാനി പവര്‍- 305.52%
- അദാനി ടോട്ടല്‍ ഗ്യാസ്- 276.40%
- അദാനി ട്രാന്സ്മിഷന്- 266.25%
- ടാറ്റ ടെലിസര്‍വീസസ്- 169.04%
- അദാനി ഗ്രീന്‍ എനര്‍ജി- 137.16%
- ടാറ്റ എലക്സി- 136.71%
- ഷാഫ്ലര് ഇന്ത്യ- 120.19%
- എല്‍ജി എക്വിപ്മെന്റ്സ്- 119.86%
- ഫൈന്‍ ഓര്‍ഗാനിക്സ്- 114.80%
- ഭാരത് ഡൈനാമിക്സ്- 113.46%
- ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്- 107.87%
- ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ്- 105.29%
- ജിഎന്‍എഫ്സി- 105.11%
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം



Click it and Unblock the Notifications