പണത്തിന്റെ ഉപയോഗം ഡിജിറ്റലായതോടെ തട്ടിപ്പുകളും അതേ വഴി സ്വീകരിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചും ഫോൺ കോളുകൾ ഉപയോഗിച്ചുമുള്ള തട്ടിപ്പുകൾ ദിനംപ്രതി കൂടിവരികയാണ്. സാങ്കേതിക കാര്യങ്ങളിൽ അധികം അറിവില്ലാത്തവരായ സാധാരണക്കാരാണ് ഇത്തരം തട്ടിപ്പുകളിൽ വീണു പോകുന്നവരിൽ കൂടുതലെന്ന് പറയാം. പല നമ്പറുകളിൽ നിന്നും ഫോൺ കോളുകളും വാട്സാപ്പ് മേസേജുകളായും തട്ടിപ്പ് സന്ദേശങ്ങൾ എത്തുന്നുണ്ട്.
ഇവയുടെ നിജസ്ഥിതി പരിശോധിക്കാനും സന്ദേശങ്ങൾ അയക്കുന്നവരെ തിരിച്ചറിയാൻ സാധിക്കാത്തതും കാരണം തട്ടിപ്പുകാരും പറ്റിക്കപ്പെടുന്നവരും കൂടികൊണ്ടിരിക്കുകയാണ്. ഇതിനെന്താണ് പരിഹാരം. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ടെലികമ്മ്യൂണിക്കേഷൻ ബിൽ 2022 കരടിൽ എങ്ങനെ സാമ്പത്തിക തട്ടിപ്പുകളെ തടുക്കാമെന്നതിനുള്ള ചില നിർദ്ദേശങ്ങളുണ്ട്.
തടവും പിഴയും
ഡിജിറ്റൽ യുഗത്ത് സാമ്പത്തിക തട്ടിപ്പുകൾ അധികവും നടക്കുന്നത് ഫോൺ, വാട്സാപ്പ്, ടെലഗ്രാം വഴിയായതിനാൽ ഇവയ്ക്കാണ് പ്രാഥമികമായി നല്ലനടപ്പ് കൊണ്ടു വരേണ്ടത്. ഇതിന്റെ ഭാഗമായി വ്യാജ രേഖകള്‍ സമര്‍പ്പിച്ച് സിം കാര്‍ഡ് എടുക്കുന്നവർക്കും ഓവര്‍ ദ ടോപ്പ് ( over the top- OTT) പ്ലാറ്റ്ഫോമുകളായ വാട്‌സ്ആപ്പ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയവയില്‍ വ്യാജ പേരിൽ അക്കൗണ്ട് എടുക്കുന്നവർക്കും ശിക്ഷയാണ് ടെലികമ്മ്യൂണിക്കേഷൻ ബിൽ 2022 കരടിൽ വ്യക്തമാക്കിയിട്ടുള്ളത്.
1 വർഷം ജയില്‍ ശിക്ഷയോ 50,000 രൂപ പിഴയോ ഇത്തരക്കാർക്ക് ലഭിക്കാം. ടെലികോം ഉപഭോക്താക്കളെ തട്ടിപ്പുകളില്‍ നിന്നും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും രക്ഷിക്കുകയാണ് ഇവയുടെ ലക്ഷ്യം.
ടെലികോം ബിൽ
ടെലികമ്മ്യൂണിക്കേഷൻ ബിൽ 2022 ന്റെ കരടാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ബില്ലിലെ നിർദ്ദേശങ്ങളിൽ പൊതുജന അഭിപ്രായം തേടാൻ ടെലികോം വകുപ്പ് കരട് പ്രസിദ്ധീകരിച്ചത്. വരുന്ന കോളുകള്‍ ആരാണ് വിളിക്കുന്നതെന്ന് അറിയാൻ സാധിക്കുകയാണെങ്കിൽ ഉപഭോക്താവിന് കൂടുതൽ സുരക്ഷ ലഭിക്കുമെന്ന് കരടിൽ പറയുന്നു.
കരട് ബില്ലിലെ സെക്ഷന്‍ 4(7) പ്രകാരം തെറ്റായ വ്യക്തി വിവരം നല്‍കി സിം വാങ്ങുന്നവർക്കോ ഇവ ഉപയോഗിച്ച് തെറ്റായ വ്യാജ പേരിൽ അക്കൗണ്ടെടുക്കുന്നവർക്കോ 1 വര്‍ഷം തടവും പിഴയും 50,000 രൂപ പിഴയും ലഭിക്കും. ഇതിനൊപ്പം തെറ്റായ വിവിരം നൽകുന്നവർക്ക് ടെലികോം സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാനും കരടിൽ നിർദ്ദേശമുണ്ട്.
അറസ്റ്റും തുടർ നടപടിയും
വാട്‌സാപ്പ്, ടെലിഗ്രാം പോലുള്ള ആപ്പുകളില്‍ കെവൈസി സേവനം നടപ്പിലാക്കിയാല്‍ തട്ടിപ്പു കുറയുമെന്ന് നേരത്തെ ടെലികോം മന്ത്രി അശ്വിന വൈഷ്ണവ് പറഞ്ഞിരുന്നു. ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിസും വിളിക്കുന്നയാളുടെ പേര് അറിയാന്‍ കരടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ സാധിക്കും. നിലവില്‍ ട്രൂ കോളർ പോലുള്ള ആപ്പുകൾ ഉപയോഗിച്ച് അറിയാത്ത ഫോൺ നമ്പർ ഉടമയെ കണ്ടെത്താൻ സാധിക്കുമെങ്കിലും ഇതിന് കൃത്യതയില്ലായിരുന്നു. കൂടുതൽ പേർ സേവ് ചെയ്ത പേരാണ് ട്രൂകോളറിൽ കാണിക്കുന്നത്.
ഇതിന് പകരം സിം കാർഡ് എടുക്കുന്ന സമയത്ത് നൽകുന്ന രേഖയിലെ വിവരങ്ങൾ ഉപയോഗപ്പെടുത്തി ഫോൺ വരുന്നതിനൊപ്പം ആളെ കൂടി അറിയാൻ സാധിക്കുന്ന തരത്തിലേക്ക് മാറ്റം വരുത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇത് വിജയകരമായി നടപ്പാകാൻ സിം കാർഡ് വാങ്ങുന്നയാൾ നൽകുന്നത് സത്യസന്ധമായ വിവരങ്ങളാകണം. ഇതിന്റെ ഭാഗമായാണ് കരടിൽ ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
തെറ്റായ വിവരങ്ങൾ നൽകുന്നവരെ അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശങ്ങളും കരടിലുണ്ട്. വാറന്റോ കോടതി അനുമതിയോ കൂടാതെ പോലീസിന് കുറ്റവാളി അറസ്റ്റ് ചെയ്യാമെന്നും കരടിൽ നിർദ്ദേശമുണ്ട്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications