ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങളിൽ ഒറാക്കിളും വാൾമാർട്ടും 12.5 ശതമാനം ഓഹരി വാങ്ങാൻ തയ്യാറാണെന്ന് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ, നിരോധിത ചൈനീസ് ആപ്ലിക്കേഷന്റെ മാനേജ്മെന്റ് സർക്കാരുമായി വീണ്ടും ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പുനർവിചിന്തനം നടത്താൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു.
യുഎസ് കരാർ
യുഎസ് ടിക് ടോക്ക് ഗ്ലോബലിൽ ഒറാക്കിളിന് 12.5 ശതമാനവും റീട്ടെയിൽ ഭീമനായ വാൾമാർട്ടിന് 7.5 ശതമാനവും ബാക്കിയുള്ള ഓഹരികൾ ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിനുമുള്ളതാണ്. യുഎസ് നിക്ഷേപകർക്ക് ബൈറ്റ്ഡാൻസിൽ 40% ഓഹരി ഉള്ളതിനാൽ പുതിയ എന്റിറ്റിയിൽ കൂടുതൽ പ്രാധാന്യം അമേരിക്കൻ നിക്ഷേപകർക്ക് തന്നെയാണ്.
ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് 4.3 ദശലക്ഷം ഡോളര്‍ ധനസഹായം: ഫെയ്‌സ്ബുക്ക്
പുന:പരിശോധിക്കും
ഉപഭോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയുടെ അധികാരപരിധിയിലാണെന്ന് ഉറപ്പുവരുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ടിക് ടോക്ക് മാനേജുമെന്റ് അനുകൂലമായ ഒരു പ്ലാനുമായി വന്നാൽ പുനർവിചിന്തനം നടത്താൻ തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കി. ടിക് ടോക്ക് ഇന്ത്യയുടെ കോർപ്പറേറ്റ് ഘടന എങ്ങനെ മാറുമെന്ന് സർക്കാർ അധികൃതർ നിരീക്ഷിക്കും.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ക്രമേണ വീണ്ടെടുക്കലിന് സാക്ഷിയാകും: ആര്‍ബിഐ ഗവര്‍ണര്‍
നിരോധനം
ഡാറ്റ പങ്കിടൽ, സംഭരണം, സുരക്ഷാ ആശങ്കകൾ എന്നിവ സംബന്ധിച്ച് 200 ഓളം നിരോധിത ചൈനീസ് ആപ്ലിക്കേഷനുകൾ സമർപ്പിച്ച പ്രതികരണങ്ങൾ ഇന്ത്യ നിലവിൽ വിലയിരുത്തി വരികയാണ്. കിഴക്കൻ ലഡാക്ക് മേഖലയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടിയതിനെത്തുടർന്ന് 200 ഓളം ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിരോധിച്ചിരുന്നു. ജൂൺ മാസത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ മരിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വർദ്ധിച്ചതാണ് നിരോധനത്തിന് കാരണം.
വിലക്ക് എപ്പോൾ നീക്കും?
ആഗോളതലത്തിൽ 700 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്ന ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണികളാണ് ഇന്ത്യയും യുഎസും. ഇന്ത്യയിൽ ടിക് ടോക്ക് ആപ്ലിക്കേഷന്റെ വിലക്ക് എപ്പോൾ നീക്കുമെന്ന് വ്യക്തമല്ല. അടുത്തിടെ നിരോധിച്ചതിനുശേഷം നിരവധി നിരോധിത ആപ്ലിക്കേഷനുകൾ ഇന്ത്യൻ കമ്പനികളുമായി പങ്കാളിയാകാൻ ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ടിക് ടോക്ക് മൈക്രോസോഫ്ടിന് വിൽക്കില്ല, ട്രംപിന്റെ പിന്തുണയോടെ വാങ്ങാൻ ഉറച്ച് ഒറാക്കിൾ