റിസ്കില്ലാതെ നിക്ഷേപിക്കാവുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നൽകുന്ന ലഘു സമ്പാദ്യ പദ്ധതികൾ. സുരക്ഷിതത്വത്തിനൊപ്പം ഭേദപ്പെട്ട പലിശയു ഇവ നൽകുന്നു. പോസ്റ്റ് ഓഫീസുകൾ വഴി എളുപ്പത്തിൽ ചേരാമെന്നതും സങ്കീർണതകളില്ലാതെ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്നതുമാണ് ഇവയുടെ പ്രത്യേകത.
പലരും ഏതെങ്കിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ചേർന്നിട്ടുണ്ടാകും. എന്നാൽ പോസ്റ്റ് ഓഫീസ് പദ്ധതികളിലെ കോമ്പിനേഷനുകൾ അത്ര പരിചിതമല്ല. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി വഴിയും ആവർത്തന നിക്ഷേപം വഴിയും നടത്താവുന്ന കോമ്പിനേഷനുകളെ എങ്ങനെ ലാഭകരമാക്കി മാറ്റാമെന്ന് നോക്കാം.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
ഒറ്റത്തവണ നിക്ഷേപിക്കാൻ പണമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മാസ വരുമാന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി (പോസ്റ്റ് ഓഫീസ് എംഐഎസ്). നഷ്ട സാധ്യതയില്ലാതെ നിക്ഷേപ കാലാവധിയായ 5 വർഷത്തോളം പലിശ വരുമാനം ലഭിക്കുന്ന പദ്ധതിയാണിത്.
മാസത്തിൽ പലിശ വരുമാനം സേവിംഗ്സ് അക്കൗണ്ടിലേക്ക് എത്തും. കുറഞ്ഞത് 1,000 രൂപയും പരമാവധി 4.5 ലക്ഷം രൂപയുമാണ് വ്യക്തികള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുക. ജോയിന്റ് അക്കൗണ്ടാണെങ്കിൽ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 1,000ത്തിന്റെ ഗുണിതങ്ങളായാണ് നിക്ഷേപം ഉയര്‍ത്തേണ്ടത്. നിക്ഷേപത്തിന് ലഭിക്കുന്ന വാര്‍ഷിക പലിശ നിരക്ക് 6.7 ശതമാനമാണ്.
ഇന്ത്യക്കാരായ ഏതൊരാൾക്കും അക്കൗണ്ടെടുക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനും സാധിക്കും. 1 വർഷത്തിനുള്ളിൽ നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. 1 വർഷത്തിന് ശേഷം 2 വർഷത്തിനുള്ളിൽ പിൻവലിക്കുമ്പോൾ ആകെ നിക്ഷേപത്തിന്റെ 2 ശതമാനം കുറച്ചാണ് തുക അനുവദിക്കുക. 3 വര്‍ഷം കഴിഞ്ഞാല്‍ 1 ശതമാനം കുറച്ചാണ് അനുവദിക്കുക.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം
പോസ്റ്റ് ഓഫീസ് ആർഡി എന്നറിയപ്പെടുന്ന ആവർത്തന നിക്ഷേപത്തിൽ സംയുക്ത അക്കൗണ്ടും വ്യക്തിഗത അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. വ്യക്തികൾക്ക് പരിധികളില്ലാതെ എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാം. 100 രൂപ മുതൽ മാസത്തിൽ നിക്ഷേപിക്കാൻ സാധിക്കും.
10 ന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. 5.8 ശതമാനമാണ് പലിശ നിരക്ക്. പദ്ധതിയിൽ ചേരുമ്പോഴുള്ള പലിശ നിരക്കാണ് കാലാവധിയോളം ലഭിക്കുക. വര്‍ഷത്തില്‍ നാല് തവണ നിക്ഷേപത്തിന് മുകളില്‍ പലിശ കണക്കാക്കും.
കാല്‍ക്കുലേറ്റര്‍
6.7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ ആദായം. 4.5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ 30,150 രൂപയാണ്. ഇതുപ്രകാരം ഒരു മാസത്തില്‍ 2,512 രൂപ ലഭിക്കും. 5 വര്‍ഷത്തേക്ക് ഈ തിുക ലിക്കും. തുക കൈപ്പറ്റാതിരകുന്നാല് അധിക വരുമാനം ലഭിക്കില്ല. സേവിംഗ്സ് അക്കൗണ്ടിലെ പലിശ നിരക്കാണ് ലഭിക്കുക.
Also Read:
ഈ തുക ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റാം. മാസത്തിൽ 2,510 രൂപ ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റിയാല്‍ 5 വര്‍ഷം കൊണ്ട് 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുക. 5.8 ശതമാനം പലിശ നിരക്കിൽ ഇതുവഴി 24,337 രൂപ പലിശ വരുമാനം ലഭിക്കും. അഞ്ച് വര്‍ഷത്തിന് ശേഷം പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിന്ന് 4.5 ലക്ഷവവും ആവർത്തന നിക്ഷേപത്തിൽ നിന്ന് 1,74,397 രൂപയും കയ്യിലെത്തും.
9 ലക്ഷം നിക്ഷേപിക്കുന്നൊരാൾക്ക് മാസത്തിൽ ലഭിക്കുന്ന പലിശ നിരക്ക് 5,025 രൂപയാണ്. 5,000 രൂപ ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാറ്റുമ്പോള്‍ 3 ലക്ഷം രൂപ നിക്ഷേപിക്കാനാകും. 48,480 രൂപ പലിശയായി ലഭിക്കും. അഞ്ച് വര്‍ഷത്തിന് ശേഷം 3,48,480 രൂപ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ നിന്നും 9 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിന്നും ലഭിക്കും.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications