കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭവന വായ്പയെടുത്തവര്‍ക്ക് സന്തോഷത്തിന്റെ നാളുകളായിരുന്നു. 20 വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയ ഭവന വായ്പ പലിശ നിരക്കിന്റെ ആനുകൂല്യം പലരും അനുഭവിച്ചു. എന്നാല്‍ അക്കാലത്തെ കുറഞ്ഞ ഇഎംഐയില്‍ നിന്ന് ഇന്ന് പലിശ നിരക്കിനൊപ്പം ഇഎംഐയും വര്‍ധിച്ചു വരികയാണ്. റിസർവ് ബാങ്ക് പണ നയത്തിന്റെ ഭാഗമായി വലിയ തോതിൽ ബാങ്കുകൾ വായ്പ പലിശ നിരക്കുകൾ ഉയർന്നിട്ടുണ്ട്.
2022 മേയ് മുതൽ 1.50 ശതമാനത്തിന്റെ വർധനവാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ ഉണ്ടായിട്ടുള്ളത്. ഐസിആര്‍എയുടെ വിലയിരുത്തൽ പ്രകാരം 150-250 അടിസ്ഥാന നിരക്ക് (100 അടിസ്ഥാന നിരക്ക് 1%) പലിശ നിരക്ക് കൂടിയിൽ ഇഎഐയിൽ 12-21 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകുന്നത്. പലിശ നിരക്കിൽ ബുദ്ധിമുട്ടുന്നവർക്ക് പ്രയോഗിക്കാനുള്ള 5 വഴികളാണ് ചുവടെ ചേർക്കുന്നത്.
പ്രീ ഇഎംഐയിൽ ചാടാതിരിക്കുക
നിര്‍മാണം നടക്കുന്ന ഘട്ടത്തില്‍ വായ്പ തിരിച്ചടവിന് പ്രീ ഇഎംഐ സൗകര്യം ബാങ്കുകള്‍ നല്‍കുന്നുണ്ട്. യഥാര്‍ഥ ഇഎംഐയേക്കാള്‍ കുറഞ്ഞ തുകയായിരിക്കുമിത്. മുതല്‍ തിരിച്ചടയ്ക്കാതെ വായ്പയുടെ പലിശ മാത്രമാണ് തിരിച്ചടയ്ക്കുന്നത്. നിര്‍മാണം ദീര്‍ഘനാള്‍ നീളുകയാണെങ്കില്‍ മുതലിന്റെ തിരിച്ചടവ് വലിയ തുക ബാധ്യതയായി തുടരും. ഇത് വായ്പക്കാരനെ സംബന്ധിച്ച് മികച്ച് ഓപ്ഷനല്ല.
ഇതിനാല്‍ തന്നെ ഭവന വായ്പ ആരംഭിച്ചാല്‍ തന്നെ മുതല്‍ തിരിച്ചടയ്ക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തേണ്ടത്. ഇതുവഴി മാത്രമാണ് പലിശ അടവ് കുറയ്ക്കാന്‍ സാധിക്കുന്നത്. ഇതിനാല്‍ പ്രീ ഇഎംഐ അവസാനിപ്പിച്ച് സാധാരണ ഇഎംഐ തുടങ്ങണം.
മൂന്ന് മാസം തോറും പരിശോധന
വായ്പകളുടെ പലിശ നിരക്ക് ഒരിക്കലും സ്ഥിരമായി തുടരുന്നില്ല. റിസര്‍വ് ബാങ്കിന്റെ പണ നയത്തിന് അനുസരിച്ച് ഇത് മാറികൊണ്ടിരിക്കും. ഇതിനാല്‍ വര്‍ഷത്തില്‍ നിരവധി തവണ ബാങ്ക് വായ്പ പലിശ നിരക്ക് മാറ്റി കൊണ്ടിരിക്കും. ഇതിന്റെ ഭാഗമായി ബാങ്ക് ഇഎംഐ ഉയര്‍ത്തുകയോ വായ്പ കാലാവധി ഉയര്‍ത്തുകയോ ചെയ്യാം.
ഇതിനാല്‍ തന്നെ എല്ലാ മൂന്ന് മാസത്തിലും വായ്പ സ്റ്റേറ്റ്‌മെന്റ് പരിശോധിക്കണം. ഇഎംഐ മാറ്റം വന്നിട്ടുണ്ടോയെന്നും പലിശ നിരക്കിലോ വായ്പ കാലാവധിയിലോ മാറ്റം വന്നിട്ടുണ്ടോയെന്നും പരിശോധിക്കണം.
പ്രീ പെയ്മെന്റ് ഉപയോഗിക്കുക
ഭവന വായ്പയെടുക്കുമ്പോള്‍ സാധാരണയായി കുടുംബ ബജറ്റിലെ പല ഘടകങ്ങളെയും മാറ്റിവെയ്ക്കുന്ന പതിവുണ്ട്. എന്നാല്‍ ശമ്പള വര്‍ധനവ്, ബോണസ്, മറ്റു ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ വായ്പ പ്രീപെയ്‌മെന്റ് ചെയ്യാനുള്ള ശ്രമങ്ങളുണ്ടാകണം. പ്രീ പെയ്‌മെന്റിന് അനുസരിച്ച് വായ്പയുടെ കാലാവധി കുറഞ്ഞു വരും. പ്രീ പെയ്‌മെന്റ് സമയത്ത് ഇഎംഐ കുറയ്ക്കാന്‍ ആവശ്യപ്പെടരുത്. കാലാവധി കുറയുന്നതിന് അനുസരിച്ച് പലിശ ഭാരം കുറയ്ക്കുന്നതാണ് നല്ലത്. കാലാവധി കൂട്ടി ഇഎംഐ കുറയ്ക്കുമ്പോള്‍ കൂടുതല്‍ പലിശ അടയ്‌ക്കേണ്ടി വരും.
നിരക്കുയരുമ്പോൾ ഇഎംഐ ഉയർത്തുക
ചെലവ് താങ്ങാതിരിക്കുമ്പോള്‍ കാലാവധി കൂട്ടി ഇഎംഐ കുറയ്ക്കാനാണ് പൊതുവെയുള്ള നിര്‍ദ്ദേശം. എന്നാൽ സാമ്പത്തികമായി താങ്ങുമ്പോൾ ഉയരുന്ന ഇഎംഐ തിരഞ്ഞെടുക്കാം. ഇത് പലിശ ഭാരം കുറയ്ക്കും. ഉദാഹരണം നോക്കാം. 1 കോടി രൂപ ബാക്കിയുള്ള വായ്പയുടെ നിലവിലെ പലിശ നിരക്ക് 6.7 ശതമാനം ആണ്. ഇഎംഐ 88,214രൂപയാണ്.
180 മാസമാണ് അടവ് ബാക്കിയുള്ളത്. ഇതേ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ 58.75 ലക്ഷം രൂപ പലിശ അടയ്ക്കണം. പെട്ടന്നുണ്ടായ പലിശ നിരക്കിലെ വർധനവ് പലിശ 8.6 ശതമാനത്തിലെത്തിച്ചു. 54 മാസം കാലാവധി ഉയർത്തിയതോടെ ആകെ കാലാവധി 234 മാസമായി വർധിച്ചു. ഇതോടെ ആകെ പലിശ അടവ് 1.06 കോടി രൂപയായി ഉയർന്നു. 47.94 ലക്ഷത്തിന്റെ അധിക ബാധ്യതയാണ് ഉണ്ടായത്.
പെട്ടന്ന് അടച്ച് തീർക്കേണ്ട
വായ്പ കാലാവധി എത്താനാകുമ്പോള്‍ പെട്ടന്ന് അടച്ചു തീര്‍ക്കാനുള്ള ത്വര ഉണ്ടാകും. ഇത്തരത്തിൽ അവസാന കാലത്ത് വായ്പ പ്രീപെയ്മെന്റ് അനാവശ്യമാണ്. അവസാന സമത്ത് ഇഎംഐയില്‍ വലിയ ഭാഗം മുതലായിരിക്കും. പലിശ കുറഞ്ഞ ഭാഗം മാത്രമെ ഉണ്ടാവുകയുള്ളൂ. അടച്ച് തീര്‍ക്കാന്‍ കണ്ടെത്തുന്ന പണം നിക്ഷേപത്തിലേക്ക് മാറ്റുന്നതാകും ഉചിതം.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications