ചിട്ടി നാട്ടിൽ സുപരിചിതമാണ്. പ്രാദേശികമായ ചിട്ടികളും കെഎസ്എഫ്ഫിയും സ്വകാര്യ ചിട്ടി കമ്പനികളും മലയാളികൾക്കിടയിൽ ചിട്ടിക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിനാൽ തന്നെ ജോലി ലഭിച്ചാലുടൻ പലരും ചിട്ടിയിൽ നിക്ഷേപമെന്ന നിലയ്ക്ക് ചേരുന്നത് കാണാം. ഒന്നോ രണ്ടോ ചിട്ടികളിൽ കൂടുന്നവരുമുണ്ട്. ഇതേ സമയം ചിട്ടി പിടിച്ച് ഭവന വായ്പ അടച്ചു തീർക്കാനായി ശ്രമിക്കുന്നവരുമുണ്ട്. ശരിക്കും ചിട്ടി നിക്ഷേപമാണോ, വായ്പയാണോ. ചിട്ടിയെ ഏത് രീതിയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ഇക്കാര്യം വിശദമായി നോക്കാം.
ചിട്ടി നിക്ഷേപമോ വായ്പയോ
ചിട്ടി നേരത്തെ പിടിച്ചാൽ കിട്ടുന്ന തുകയെക്കാൾ അധികം അടയ്ക്കേണ്ടി വരും, ഇത് നഷ്ടമല്ലേ എന്നു കരുതി നിക്ഷേപമായി തുടരുന്നവരുണ്ട്. ചിട്ടയുടെ സ്വഭാവം വെച്ച് അതൊരു വായ്പയാണ്. അടയ്ക്കേണ്ട പണം മുൻകൂട്ടി കിട്ടുന്ന എന്നതാണ് ചിട്ടിയുടെ രീതി.
ചിട്ടിയിൽ പലിശ എന്ന വാക്ക് ഇല്ലെങ്കിലും ബാങ്ക് വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ തുകമാത്രമാണ് അധികം അടയ്ക്കേണ്ടി വരുന്നത്. ഇതിനാൽ നിക്ഷേപമെന്ന നിലയ്ക്ക് ചിട്ടി മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ നഷ്ടം വരും. ഇത് ഒരു ഉദാഹരണ സഹിതം വിശദീകരിക്കാം.
നിക്ഷേപിക്കുന്നയാൾക്ക് എത്ര കിട്ടും
60 മാസത്തേക്കുള്ള 6 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേരുന്നൊരാൾക്ക് മാസത്തിൽ 10,000 രൂപ അടയ്ക്കേണ്ടി വരും. ചിട്ടി നടത്തുന്ന കമ്പനിക്ക് നിശ്ചിത ശതമാനം കമ്മീഷൻ നൽകേണ്ടതുണ്ട്. കെഎസ്എഫ്ഇ യിലെ ചിട്ടികൾക്ക് 5 ശതമാനമാണ് കമ്മീഷന്‍. 30,000 രൂപ കമ്മീഷനായി നൽകിയാൽ അവസാനം വരെ ചിട്ടിയിൽ തുടരുന്നവർക്ക് 5.70 ലക്ഷമാണ് ലഭിക്കുക. 6 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്ന് 5.70 ലക്ഷം ലഭിക്കുമ്പോൾ എവിടെയാണ് ലാഭം.
60 പേരുള്ള ചിട്ടിയിൽ ഓരോ മാസവും വിളിച്ചെടുക്കുമ്പോൾ നിശ്ചിത ശതമാനം കുറച്ചാണ് തുക ലഭിക്കുക. സാധാരണ 25 ശതമാനം കുറഞ്ഞാണ് ചിട്ടി വിളി ആരംഭിക്കുന്നത്. ഒന്നിലധികം പേർ ചിട്ടി വിളിക്കാനുണ്ടെങ്കിൽ ലഭിക്കുന്ന തുക 25 ശതമാനത്തിലും കുറയും.
ഉദാഹരണമായി 25 ശതമാനം കുറച്ച് വിളിച്ചൊരാൾക്ക് 4.50 ലക്ഷമാണ് ലഭിക്കുന്നത്. ഇവിടെ കുറവ് വരുന്ന 1.5 ലക്ഷത്തിൽ കമ്മീഷൻ തുകയായ 30,000 കഴിച്ചുള്ള 1.20 ലക്ഷം മറ്റു ചിട്ടിയിലെ മറ്റ് അംഗങ്ങൾക്കായി വീതം വെയ്ക്കും. ഇതിനെ ലാഭ വിഹിതം എന്നാണ് പറയുന്നത്.
ഇത് അനുസരിച്ച് ഓരോരുത്തർക്കും അടവിൽ 2,000 രൂപ കുറയും. ഒരു പരിധി വരെ അടയ്ക്കേണ്ട തുക കുറഞ്ഞു വരും. ഇത് വിളിച്ചെടുക്കുമ്പോൾ വരുന്ന കിഴിവിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത് മുൻകൂട്ടി പറയാൻ സാധിക്കില്ല. മുകളിൽ പറഞ്ഞ ഉദാഹരണം തുടർന്നാൽ, ആകെ അടച്ചത് 5.10 ലക്ഷമാണെങ്കിൽ ലാഭം 60,000 രൂപ മാത്രമാണ്. അഞ്ച് വർഷം അടച്ച ശേഷമാണ് ഈ 60,000 രൂപ എന്നത് ഓർക്കണം.
വായ്പ എടുക്കുന്നൊരാൾക്ക് എത്ര തിരിച്ചടവ്
ഓന്നോ രണ്ടോ വർഷത്തിനുള്ളിൽ വിവാഹ ചെലവുകൾ മുന്നിൽ കണ്ടോ, വായ്പ തുക അടച്ചു തീർക്കാനായി ചിട്ടി പിടിക്കാൻ ചിട്ടിയിൽ ചേരുന്നവരോ, മുൻകൂട്ടി പണം ആവശ്യം വരുന്ന ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കോ ഉപകാരപ്രദമാണ് ചിട്ടികൾ. ആവശ്യമുള്ള തുക എളുപ്പത്തിൽ വിളിച്ചെടുക്കാനും ഇത് സമയമെടുത്ത് അടച്ചു തീർത്താൽ മതിയെന്നതുമാണ് ഗുണം.
മുകളിലെ ഉദാഹരണം പ്രകാരം 4.50 ലക്ഷം രൂപ ലഭിച്ചൊരാൾക്കും അടയ്ക്കേണ്ടത് 5.10 ലക്ഷം രൂപ മാത്രമാണ്. ഇത്തരത്തിൽ അഞ്ച് വർഷം കൊണ്ട് അധികം അടയ്ക്കേണ്ടി വരുന്ന തുക 60,000 രൂപ മാത്രമാണ്.
നിക്ഷേപിക്കാൻ മറ്റു മാർഗങ്ങൾ
ഇത് പലിശ നിരക്കിൽ വളരെ ചെറിയ തുകയാണ്. ഇതേ തുക 5 ശതമാനം പലിശ നിരക്കിൽ ആർ.ഡിയായി നിക്ഷേപിച്ചാൽ 80,000ത്തിനടുത്ത് രൂപ പലിശയായി ലഭിക്കും. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചൊരാൾക്ക് അഞ്ച് വർഷത്തേക്ക് ആകെ അടയ്ക്കേണ്ടത് 6 ലക്ഷം രൂപയാണ്. 10 ശതമാനം വാർഷിക ആദായം പ്രതീഷിച്ചാൽ 7.80 ലക്ഷം നേടാം.
മാസ എസ്ഐപി വഴി 8000 രൂപ അടച്ചാല്‍ 5 വർഷത്തേക്ക് 6.24 ലക്ഷം രൂപ കിട്ടും. പണത്തിന് ബുദ്ധിമുട്ട് വരിയാണെങ്കിൽ നിക്ഷേപം തുടരാൻ സാധിക്കാത്ത അവസ്ഥയിൽ നിക്ഷേപം അവസാനി്പിക്കാമെന്നത് ഇതിൻെറ ഗുണമാണ്.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications