ഗുജറാത്ത്, ഹിമാചൽ പ്രദേശ് വോട്ടെണ്ണൽ ആരംഭിച്ചതിനെ തുടർന്ന് ഓഹരി വിപണിയിൽ നഷ്ട്ടത്തോടെ തുടക്കം. ബിജെപി രണ്ട് സംസ്ഥാനങ്ങളിലും മുന്നിട്ട് നിൽക്കുന്നുണ്ടെങ്കിലും നേരിയ തോതിലുള്ള മുന്നേറ്റം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഓഹരി വിപണിയിലും ഇടിവ് കാണപ്പെട്ടു.
30 ഓഹരികളുള്ള ബിഎസ്ഇ സെൻസെക്സ് 68.80 പോയിന്റ് താഴ്ന്ന് 33,374.55 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 17.00 പോയിന്റ് കുറഞ്ഞ് 2.02 ശതമാനം നഷ്ടത്തിൽ 10,316.25 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
30 ഓഹരികളിൽ ഒരു ഓഹരി മാത്രമാണ് നേട്ടത്തോടെ വ്യാപാരം നടത്തുന്നത്. ഇത് സിപ്ലയുടെ ഓഹരിയാണ്. എച്ച്ഐവിക്കുള്ള മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും താൽക്കാലിക അനുമതി ലഭിച്ചതിതെ തുടർന്നാണ് ഇത്.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ ഇടിഞ്ഞ് 64.29 എന്ന നിലയിലേക്ക് പതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഓഹരി വിപണിയും ഇപ്പോൾ ഇടിഞ്ഞത്.
malayalam.goodreturns.in