സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ; നിഫ്റ്റി 11,000 പോയിന്റ് വീണ്ടെടുത്തു
രാവിലെ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം. സെൻസെക്സ് റെക്കോർഡ് ഉയർച്ചയാണ് കൈവരിച്ചിരിക്കുന്നത്.
News
oi-Swathimol
By Swathimol
രാവിലെ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം. സെൻസെക്സ് റെക്കോർഡ് ഉയർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഓയിൽ മാർക്കറ്റ് സ്റ്റോക്ക്സ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയതോടെയാണ് സെൻസെക്സ് കുതിച്ചുയർന്നത്.
സെൻസെക്സ് എക്കാലത്തെയും ഏറ്റവും ഉയർന്ന നിലവാരത്തിൽ 36,461 പോയിന്റ് ഉയർന്നാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചതിനേക്കാൾ 200 പോയിന്റ് നേട്ടമാണ് സെൻസെക്സ് കൈവരിച്ചിരിക്കുന്നത്.
സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ
നിഫ്റ്റി 69 പോയിന്റ് ഉയർന്ന് 11,017 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തിലും ഏഷ്യൻ സ്റ്റോക്കുകൾ ഇന്ന് വിപണികളിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് നിലവിൽ നിക്ഷേപകരെ ആകർഷിക്കുന്നത്. ഏറ്റവും പുതുതായി ചൈനയുടെ വാണിജ്യ മന്ത്രാലയം അമേരിക്കയുടെ പ്രവർത്തനങ്ങൾ പൂർണമായും അസ്വീകാര്യമാണെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കയ്ക്ക് എതിരെ വേൾഡ് ട്രേഡ് ഓർഗനൈസേഷന് പരാതി നൽകാനുള്ള നീക്കത്തിലാണ് ചൈനയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഐടി കമ്പനിയായ സിയെന്ത്, കർണാടക ബാങ്ക് എന്നിവയുടെ ഓഹരികളും ഇന്ന് നിക്ഷേപകർ ലക്ഷ്യം വയ്ക്കുന്നവതാണ്. കാരണം ഇവയുടെ ത്രൈമാസ ഫലം ഉടൻ പുറത്തു വരും.