നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ 1,885 ഓളം തട്ടിപ്പു കേസുകളിലായി 7,951.29 കോടി രൂപയോളം തട്ടിച്ചതായി എസ്. ബി.ഐ റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവരാവകാശ നിയമപ്രകാരം പുറത്തു വിട്ട റിപ്പോർട്ടിൽ, ആദ്യ ക്വാട്ടറിൽ 669 കേസുകളിൽ 769.06 കോടി രൂപയുടെ തട്ടിപ്പും രണ്ടാം ക്വാട്ടറിൽ 660 കേസുകളിലായി 4,832.42 കോടി രൂപയുടെ തട്ടിപ്പും ,മൂന്നാം പാദത്തിൽ 556 കേസുകളിലായി 2,395.81 കോടി രൂപയുടെ തട്ടിപ്പുകളും നടന്നതായാണ് പറയുന്നത് .
ഫെബ്രുവരി 25 നാണ് ഇക്കാര്യം ബാങ്ക് അറിയിച്ചത് എന്നാണ് വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗാഡ് പറയുന്നത്. ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങൾ മൂലം കസ്റ്റമേഴ്സിന്റെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് അദ്ദേഹം വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, 2005 ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 7 (9) അനുസരിച്ച് ഈ വിവരങ്ങൾ വെളിപ്പെടുനാകയില്ലെന്നു എസ്. ബി.ഐ. അറിയിച്ചു. ഓൺലൈൻ / ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ , വ്യാജമായ ഇടപാടുകൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളും ബാങ്ക് പങ്കുവെച്ചില്ല.