ഓപ്ഷന് ട്രേഡിങ്ങിന് ഇറങ്ങി പൈസ കളഞ്ഞവരുടെ നീണ്ടനിരയുണ്ട് ഇന്ത്യയില്‍. കണ്ടുമുട്ടുന്ന പത്തില്‍ ഒന്‍പത് ഓപ്ഷന് ട്രേഡര്‍മാര്‍ക്കും നഷ്ടങ്ങളുടെ തീരാദുരിതമാണ് പറയാനുള്ളത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഓപ്ഷന് ട്രേഡിങ്ങിന് ഇറങ്ങുന്നവരുടെ എണ്ണം 500 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ 89 ശതമാനം ആളുകളും മൂലധനം നഷ്ടപ്പെടുത്തിയെന്ന് മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന സെബി പറയുന്നു. മിക്കവരുടെയും ശരാശരി നഷ്ടം 1.1 ലക്ഷം രൂപയാണ്.

കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ നാളുകളിലാണ് രാജ്യത്ത് ഓപ്ഷന് ട്രേഡിങ്ങിന് പ്രചാരമേറിയത്. ശമ്പളക്കാരായ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിയെടുക്കുന്നതിനിടെ കണ്ടെത്തിയ 'ഹോബി'. ആദ്യകാല നഷ്ടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കൂടുതല്‍ പണമിറക്കി അതും നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇവരില്‍ മിക്കവര്‍ക്കും. എന്തുകൊണ്ടാണ് ഓപ്ഷന് ട്രേഡിങ്ങില്‍ ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നത്? അറിയാം ചുവടെ.
1. സമൂഹമാധ്യമങ്ങളില്‍ അമിതാശ്രയം
സമൂഹമാധ്യമങ്ങളില്‍ ഓഹരി വിപണി 'ഗുരുക്കന്മാരെ' തട്ടി നടക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് ഇപ്പോള്‍. ഓണ്‍ലൈന്‍ 'ഗുരുക്കന്മാര്' നല്കുന്ന നിര്‍ദേശങ്ങളെ കണ്ണുമടച്ച് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. കാരണം 'ഈ സ്ട്രാറ്റജി ഉപയോഗിച്ച് അയാള്‍ക്ക് വരുമാനം നേടാനൊക്കുമെങ്കില് എനിക്കും എന്തുകൊണ്ട് നേടിക്കൂടാ' എന്ന ചിന്താഗതി ആളുകള്‍ക്കിടയില്‍ ശക്തം.
എന്നാല്‍ കരുതുന്നതുപോലെ അത്ര എളുപ്പമല്ല കേട്ടറിവുകൊണ്ട് മാത്രമുള്ള ട്രേഡിങ്. വാസ്തവത്തില്‍ ഒന്നിലധികം സൂചകങ്ങള്‍ വെച്ച് ഉറപ്പുവരുത്തി വേണം ഓരോ ട്രേഡും എടുക്കാന്‍. ഇതാണ് ശരിയായ രീതി.

2. ദുര്‍ബലമായ റിസ്ക് മാനേജ്മെന്റ്
ആദ്യത്തെ ഒന്നുരണ്ട് ട്രേഡുകള്‍ നഷ്ടത്തില്‍ കലാശിച്ചാല്‍ തുടരെ ട്രേഡുകള്‍ എടുത്ത് നഷ്ടം നികത്താനാണ് തുടക്കക്കാര്‍ ശ്രമിക്കാറ്. ഈ അവസരത്തില്‍ എല്ലാവിധ അച്ചടക്കവും റിസ്ക് മാനേജ്മെന്റ് നടപടികളും കാറ്റില്‍പ്പറക്കും. ഫലമോ, നഷ്ടം കുറയ്ക്കാന്‍ ശ്രമിച്ച് ഒടുവില്‍ ഭീമമായ നഷ്ടം വരുത്തിവയ്ക്കാറാണ് പതിവ്.
ഓപ്ഷന് ട്രേഡിങ്ങിലെ തുടക്കക്കാര്‍ ഒരു കാര്യം പ്രത്യേകം ഓര്‍മിക്കണം; എല്ലാ ട്രേഡും ജയിക്കാന്‍ കഴിയില്ല. നഷ്ടം സ്വാഭാവികമാണ്. തലേദിവസത്തെ ലാഭമായിരിക്കണം ട്രേഡ് എടുക്കുന്ന ദിവസത്തെ സ്റ്റോപ്പ് ലോസ്. ഒറ്റ ദിവസം കൊണ്ട് എല്ലാം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന മിഥ്യയും തുടക്കക്കാര്‍ മായ്ച്ചുകളയണം. കാരണം ലോട്ടറി ടിക്കറ്റെടുക്കുന്ന ചിന്താഗതിയുമായി ഓപ്ഷന് ട്രേഡിങ്ങിന് ഇറങ്ങരുത്.
3. അമിതമായ ട്രേഡിങ്
ആദ്യം നഷ്ടം സംഭവിക്കുന്നു. അതു തിരിച്ചുപിടിക്കാന്‍ വേണ്ടി തുടരെ ട്രേഡുകള്‍. എന്നിട്ടും ഭീമമായ നഷ്ടം. ഫലത്തില്‍ കീശ നിറയുന്നത് ബ്രോക്കര്മാരുടേതാണ്. സെബിയുടെ കണക്കുപ്രകാരം നഷ്ടം നേരിടുന്ന ട്രേഡര്‍മാര്‍ അമിതമായ ട്രേഡ് എടുത്ത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

ബ്രോക്കറേജ്, ക്ലിയറിങ് നിരക്ക്, എക്സ്ചേഞ്ച് നിരക്ക്, സെബി ടേണോവര്‍ നിരക്ക്, എസ്ടിടി, ജിഎസ്ടി എന്നിങ്ങനെ നിരവധി ചാര്‍ജുകള്‍ കൊടുത്തുവരുമ്പോഴേക്കും സംഭവിച്ച നഷ്ടത്തിലേക്ക് കൂടുതല്‍ ചിലവ് വന്നുചേരുകയാണ്. യാഥാസ്ഥിതികമായിരിക്കണം പ്രതീക്ഷകള്‍. കോരിച്ചൊരിയുന്ന മഴയത്ത് ആരും പുറത്തിറങ്ങാറില്ലെന്ന് ഓര്‍ക്കുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?



Click it and Unblock the Notifications