ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ഇന്ത്യൻ കമ്പനികൾക്കും ആഭ്യന്തര സാമ്പത്തിക വിപണികൾക്കും നല്ല വാർത്ത നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധർ പറയുന്നു.
77 കാരനായ ബൈഡൻ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റാണ്. ഇന്ത്യൻ, ആഫ്രിക്കൻ-അമേരിക്കൻ വംശജയായ സെനറ്റർ കമല ഹാരിസ് (56) അമേരിക്കയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബൈഡൻ വിജയിച്ചാൽ ട്രംപ് കാലഘട്ടത്തിലേതു പോലെ സംരക്ഷണവാദം ഉണ്ടാകില്ലെന്നാണ് പല നീരീക്ഷകരുടെയും കണക്കുകൂട്ടൽ. അതിനാൽ ഇത് ഇന്ത്യയ്ക്ക് നല്ലതാണ്.

കുറച്ചുപേർ ശക്തമായ യുഎസ്-ഇന്ത്യ ബന്ധങ്ങളെക്കുറിച്ച് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ബൈഡെന് വെള്ളക്കാരല്ലാത്തവരിൽ നിന്നും പരമാവധി വോട്ടുകൾ ലഭിച്ചിരുന്നു. ആഗോള തലത്തിൽ അദ്ദേഹം ഇന്ത്യയെ മികച്ച പങ്കാളിയാക്കുമെന്നാണ് ചിലരുടെ പ്രതീക്ഷ. ബരാക് ഒബാമ ഭരണത്തിൽ വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ ഇന്ത്യയുമായി കൂടുതൽ ശക്തമായ ബന്ധം വേണമെന്ന് നേരത്തെ തന്നെ വാദിച്ചിരുന്നു.
ഇന്ത്യയുൾപ്പെടെ എല്ലാ പ്രധാന വ്യാപാര പങ്കാളികളുമായും മികച്ച ബന്ധം സൂക്ഷിക്കാൻ സാധ്യതയുണ്ട്. സ്തംഭിച്ച വ്യാപാര ചർച്ചകളിൽ അർത്ഥവത്തായ പുരോഗതിയ്ക്കും സാധ്യതയുണ്ട്. അദ്ദേഹം ലിബറൽ ഇമിഗ്രേഷൻ നയങ്ങൾക്ക് അനുകൂലമാണെന്നാണ് വിവരം. അതിനാൽ, നിലവിലെ നിയന്ത്രിത വിസ പോളിസികളും ഐടി മേഖലയിലെ ആശങ്കകളും ഒഴിവാകാൻ സാധ്യതയുണ്ട്.
കോർപ്പറേറ്റ് നികുതി, സമ്പന്ന വ്യക്തികൾക്കുള്ള നികുതി, കർശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങൾ, ബാങ്കുകൾ, ഊർജ്ജം, ഖനനം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ എന്നീ വ്യവസായ മേഖലകളിലെ നിയന്ത്രണ മേൽനോട്ടം തുടങ്ങിയവയ്ക്ക് ഇനി അമേരിക്ക സാക്ഷ്യം വഹിച്ചേക്കാം.


Click it and Unblock the Notifications