ചെന്നൈ: ഇന്ത്യയിലെ പ്രമുഖ തങ്കക്കട്ടി കച്ചവടക്കാരായ മോഹന്‍ലാല്‍ ജ്വല്ലേഴ്സിന്റെ മൊത്ത വ്യാപാക കേന്ദ്രത്തില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നു. റെയ്ഡില്‍ 814 കിലോ രേഖകളില്ലാത്ത സ്വര്‍ണം കണ്ടെടുത്തു. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പ് ഒരേ സമയം റെയ്ഡ് നടത്തിയത്. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ മൊത്തവ്യാപാര സ്ഥാപനാണ് മോഹന്‍ലാല്‍ ജ്വല്ലേഴ്സ്.

ചെന്നൈയ്ക്ക് പുറമെ മുംബൈ, കൊല്‍ക്കത്ത, കോയമ്പത്തൂര്‍, സേലം, തിരുച്ചിറപ്പള്ളി, മധുര, തിരുനെല്‍വേലി, എന്നിവിടങ്ങളിലെ ഓഫീസുകളിലും ജ്വല്ലറികളിലും ഒരേ സമയത്ത് റെയ്ഡ് നടന്നു. ചെന്നൈ ഓഫീസിലെ കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം 102 കോടിയുടെ ഇടപാട് നടന്നതായാണ് കണ്ടെത്തി. എന്നാല്ഡ പിന്നീട് സൈബര്‍ വിദഗ്ദരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിശോധനയില്‍ രേഖകളില്‍ കാണിക്കാതെ നടത്തിയ ഇടപാടുകളുടെ തെളിവുകള്‍ കണ്ടെത്തി. ഇത് മാത്രം ഏകദേശം 100 കോടിക്ക് മുകളില്‍ വരും.
രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്നാണ് 814 കിലോ സ്വര്‍ണം പിടിച്ചെടുത്തത്. ഇവ 400 കോടി രൂപയുടെ മൂല്യം വരുമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക് കണക്കുകൂട്ടല്‍. കൂടുതല്‍ കാര്യങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാന്‍ കഴിയുകയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications