സൗദി അറേബ്യയിലെയും യുഎഇയിലെയും പ്രധാന എണ്ണ ഉൽപാദന കേന്ദ്രങ്ങളിലെ കുറഞ്ഞ വില മുതലെടുത്ത്, അടിയന്തര സമയങ്ങളിൽ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യ തന്ത്രപരമായി അസംസ്കൃത എണ്ണ ശേഖരിച്ചതിലൂടെ രാജ്യത്തിന് 685.11 ദശലക്ഷം ഡോളർ ലാഭം. ഏപ്രിൽ, മെയ് മാസങ്ങളിൽ കരുതൽ ശേഖരം നികത്താൻ ബാരലിന് ശരാശരി 19 ഡോളർ നിരക്കിലാണ് ക്രൂഡ് ഓയിൽ വാങ്ങിയത്. വിലകൾ എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയപ്പോൾ യുഎസ് ഓയിൽ ഫ്യൂച്ചർ മാർക്കറ്റിൽ നെഗറ്റീവ് വിലയിലെത്തിയിരുന്നു.
കുറഞ്ഞ ക്രൂഡ് വില
കുറഞ്ഞ ക്രൂഡ് വില മുതലെടുക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ തന്നെ രാജ്യത്തെ എണ്ണ ശേഖരണ ശേഷിയുടെ പകുതി കൈവശം വച്ചിരുന്നു. അതായത് 5.33 ദശലക്ഷം ടൺ. ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡ് (ഐഎസ്‌പിആർഎൽ) നിയന്ത്രിക്കുന്ന വിശാഖപട്ടണം (1.33 മെട്രിക് ടൺ), മംഗളൂരു (1.5 മെട്രിക് ടൺ), പാദൂർ (2.5 മെട്രിക് ടൺ) എന്നിവിടങ്ങളിലെ ഇന്ത്യയിലെ മൂന്ന് പെട്രോളിയം സംഭരിണികൾ ഇപ്പോൾ നിറഞ്ഞു കഴിഞ്ഞു.
ഇന്ത്യയിൽ ടിക് ടോക്ക് തിരിച്ചുവരുമോ? സർക്കാരിന്റെ പുതിയ നിലപാട് ഇങ്ങനെ
സംഭരണികൾ
കർണാടകയിലെ പാദൂർ, ജാജ്പൂരിലെ ചാണ്ടികോൾ എന്നിവിടങ്ങളിൽ 6.5 മെട്രിക് ടൺ കൂടി സംഭരണ ശേഷി തയ്യാറാക്കുന്നുണ്ട്. രാജസ്ഥാനിലെ ബിക്കാനീർ, ഗുജറാത്തിലെ രാജ്കോട്ട് എന്നിവിടങ്ങളിൽ രണ്ട് സംഭരണികളുടെ പണി ഉടൻ ആരംഭിക്കും. പണി പൂർത്തിയാകുമ്പോൾ, ഈ സംഭരണികളിൽ ഒരു മാസത്തിലധികം ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ എണ്ണ ശേഖരിക്കാൻ കഴിയും. പുതിയ സൈറ്റുകൾ കണ്ടെത്താൻ എണ്ണ മന്ത്രാലയം ഐഎസ്‌പിആർഎല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും വിപണി മൂല്യമുള്ള 10 ഇന്ത്യന്‍ ബ്രാന്‍ഡുകള്‍
സർക്കാരിന്റെ പദ്ധതി
അടിയന്തിര സാഹചര്യങ്ങളിൽ എല്ലായ്പ്പോഴും 90-100 ദിവസത്തേയ്ക്കുള്ള എണ്ണ സംഭരണം ഉറപ്പാക്കുന്നതിന് സംഭരണ സൗകര്യം വർദ്ധിപ്പിക്കാനാണ് സർക്കാരിന്റെ പദ്ധതി. കൂടുതൽ എണ്ണ സംഭരിക്കാനായാൽ കുറഞ്ഞ എണ്ണവിലയിൽ നിന്ന് കൂടുതൽ പ്രയോജനം നേടാം. ഇത് ഖജനാവിന് വലിയ ലാഭമുണ്ടാക്കുകയും ചെയ്യും.
അസമില്‍ 8,291 മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണയുടെ ഉല്‍പാദനം നഷ്ടപ്പെടുന്നു: ഒഐഎല്‍
പാട്ടത്തിന് നൽകൽ
25 ദശലക്ഷം ടൺ പാദൂർ സംഭരണിയുടെ പകുതി അബുദാബി നാഷണൽ ഓയിൽ കമ്പനിയ്ക്ക് പാട്ടത്തിന് നൽകാൻ ഐഎസ്‌പിആർഎൽ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. പാദൂർ എസ്‌പിആറിന്റെ നാലിലൊന്ന് പാട്ടത്തിന് നൽകാൻ കഴിഞ്ഞ വർഷം സൗദി അരാംകോയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. മംഗളൂരു സംഭരണത്തിലെ 1.5 ദശലക്ഷം ടൺ ശേഷിയുടെ പകുതി ഐഎസ്‌പിആർഎൽ ഇതിനകം എഡിഎൻഒസിക്ക് പാട്ടത്തിന് നൽകിയിട്ടുണ്ട്.