കൊച്ചി: രാജ്യത്ത് ഇന്ധന വില വര്‍ദ്ധന സാധാരണക്കാരായ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. അടിക്കടി ഉയരുന്ന ഇന്ധനവിയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മുതലുള്ള ഒരു വര്‍ഷത്തിനിടെ പെട്രോളിനും ഡീസലനും മാത്രമായി 20 രൂപയാണ് വര്‍ദ്ധിച്ചത്.
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 2020 മാര്‍ക്ക് മുതല്‍ ആഗോള എണ്ണവില ഇടിയാന്‍ തുടങ്ങിയതോടെ ഇന്ധനവില കുറഞ്ഞിരുന്നു. തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെ കേരളത്തില്‍ പെട്രോളിന് 70-72 രൂപയായും ഡീസലിന് 65-67 രൂപയായും കുറഞ്ഞിരുന്നു. എന്നാല്‍ ജൂണ്‍ മുതല്‍ വില വീണ്ടും ഉയരുകയായിരുന്നു. 2020 ഡിസംബര്‍ ആദ്യത്തോടെ പെട്രോള്‍ വില 82-84ല്‍ എത്തി. 2021 ജനുവരി മുതലുള്ള രണ്ട് മാസത്തിനിടെ മാത്രം പെട്രോളിന് 7.50 രൂപയും ഡീസലിന് എട്ട് രൂപയുമാണ് വര്‍ദ്ധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, രാജ്യത്ത് പാചകവാതക വിലയും വര്‍ദ്ധിക്കുകയാണ്. ഗാര്‍ഹിക ആവശ്യത്തിനായുള്ള പാചക വാതകത്തിന് ആറ് മാസത്തിനുള്ളില്‍ 238 രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 25 രൂപയോളം വര്‍ദ്ധിച്ചിരുന്നു. വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിനും ഇന്നലെ 100 രൂപയുടെ അടുത്ത് വില വര്‍ദ്ധിച്ചിരുന്നു. ഇന്ധന വിലയും പാചക വാതക വിലയും അനുദിനം വര്‍ദ്ധിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതിന് കാരണമായേക്കും.
വാക്സിനേഷൻ കേന്ദ്രങ്ങളെവിടെ? കണ്ടെത്താൻ ഇന്ത്യക്കാർക്ക് ആപ്പുമായി മാപ്പ് മൈ ഇന്ത്യ
നേട്ടത്തില്‍ കാലുറപ്പിച്ച് വിപണി; സെന്‍സെക്‌സ് 750 പോയിന്റ് മുന്നേറി
ഐഎഫ്എസ്‌സി കോഡ് മുതല്‍ ഫാസ്ടാഗ് വരെ; മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്ന മാറ്റങ്ങള്‍