നിർമ്മാതാക്കളോട് വില കുറയ്ക്കാനും ന്യായമായ വിലയ്ക്ക് വിൽപ്പന നടത്താനും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ആവശ്യപ്പെട്ടതിനെ തുടർന്ന് റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികൾ വ്യാഴാഴ്ച ഇടിഞ്ഞു. ഗോദ്‌റെജ് പ്രോപ്പർട്ടി (4.12 ശതമാനം ഇടിവ്), സൺടെക് റിയൽറ്റി (1.88 ശതമാനം ഇടിവ്), ഫീനിക്സ് മിൽസ് (1.81 ശതമാനം ഇടിവ്), ഇന്ത്യാബുൾസ് റിയൽ എസ്റ്റേറ്റ് (1.41 ശതമാനം ഇടിവ്), സോബ (0.86 ശതമാനം ഇടിവ്), ഡിഎൽഎഫ് (0.13 ശതമാനം ഇടിവ്) എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റി റിയൽറ്റി സൂചിക 1.72 ശതമാനം ഇടിഞ്ഞ് 197.40 ൽ എത്തി. റിയൽ എസ്റ്റേറ്റ് മേഖലയെ സഹായിക്കുന്നതിനായി റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ കാലാവധി സർക്കാർ ആറ് മാസത്തേയ്ക്ക് നീട്ടിയിട്ടുണ്ട്. ഇടത്തരം വരുമാനക്കാർക്കുള്ള ക്രെഡിറ്റ് ലിങ്ക് സബ്സിഡി സ്കീമും 2021 മാർച്ച് വരെ ഒരു വർഷം കൂടി നീട്ടിയിട്ടുണ്ട്. വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ബുധനാഴ്ച നാരെഡ്കോ സംഘടിപ്പിച്ച വെബിനാറിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വീടോ സ്ഥലമോ വാങ്ങാൻ പ്ലാനുണ്ടോ? ലോക്ക് ഡൌണിന് ശേഷം വസ്തു വില കുറയുമോ?
എൻബിഎഫ്‌സി പ്രതിസന്ധി ഉൾപ്പെടെ നിരവധി ഘടകങ്ങൾ കാരണം ഡെവലപ്പർമാർക്കും വാങ്ങുന്നവർക്കും പണത്തിന്റെ ലഭ്യത കുറവ് മൂലം റിയൽ എസ്റ്റേറ്റ് മേഖല ഇതിനകം പ്രതിസന്ധിയിലാണ്. പ്രോപ്പർട്ടി നിരക്ക് കുറയ്ക്കുന്നത് യുക്തിസഹമാണെന്ന് തോന്നുമെങ്കിലും, അവയിൽ പല ഘടകങ്ങളും ഉൾപ്പെടുന്നുണ്ട്. അവയിൽ ചിലത് ഡെവലപ്പർമാരുടെ നിയന്ത്രണത്തിന് അതീതമാണ്. മുംബൈ പോലുള്ള ചില നഗരങ്ങളിൽ ആർആർ നിരക്കുകളും മാർക്കറ്റ് നിരക്കുകളും തമ്മിൽ ഒരു ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. ആർആർ / സർക്കിൾ നിരക്കിൽ താഴെയുള്ള പ്രോപ്പർട്ടികൾ വിൽക്കാൻ നിയമപരമായി സാധ്യമല്ല. അതിനാൽ, ഡെവലപ്പർമാർക്ക് അവരുടെ വില കുറയ്‌ക്കാൻ ഗവൺമെൻറ് ഈ നിരക്കുകൾ കുറയ്‌ക്കേണ്ടതുണ്ട്.
വീട് വാങ്ങുന്നവർക്ക് ചില ആശ്വാസ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ധനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ സഹായിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തിൽ ധനമന്ത്രിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് റിയൽ എസ്റ്റേറ്റ് മേഖല. എന്നിരുന്നാലും, വിപണി മെച്ചപ്പെടുന്നതുവരെ കൂടുതൽ കാലം പിടിച്ചുനിൽക്കാൻ കഴിയുന്ന തരത്തിൽ സർക്കാർ ധനസഹായം നൽകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ഗോയൽ വ്യക്തമാക്കി.
കൊവിഡ് 19 പ്രതിസന്ധി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല കലുഷിതമാവുന്നു