2021 മുതൽ സ്വർണ്ണത്തിനും ആഭരണങ്ങൾക്കും ഹോൾമാർക്കിംഗ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇന്ത്യയിലെ ഈ
ആറ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും സ്വർണ്ണ പരിശോധനാ കേന്ദ്രങ്ങളോ ഹാൾമാർക്കിംഗ് കേന്ദ്രങ്ങളോ ഇല്ലെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഹോൾമാർക്കിംഗ് കേന്ദ്രങ്ങളില്ലാത്തത് എവിടെയെല്ലാം?
അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം, ലഡാക്ക്, ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ, ദാദ്ര, നഗർ ഹവേലി, ദാമൻ, ഡിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് നിലവിൽ സ്വർണ്ണ പരിശോധനയും ഹോൾമാർക്ക് കേന്ദ്രങ്ങളും ഇല്ലാത്തത്. എന്നാൽ 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങൾക്കും പുരാവസ്തുക്കൾക്കും ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്ന് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
എന്താണ് ഹോൾമാർക്കിംഗ്?
വിലയേറിയ ലോഹങ്ങളുടെ പരിശുദ്ധി സർട്ടിഫിക്കേഷനാണ് ഹോൾമാർക്കിംഗ്. 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്ന് ഗ്രേഡുകളിലായി സ്വർണ്ണാഭരണങ്ങൾ ഹോൾമാർക്ക് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിസ്) രൂപപ്പെടുത്തിയിട്ടുണ്ട്. 2000 ഏപ്രിൽ മുതൽ, സ്വർണ്ണാഭരണങ്ങളുടെ ഹോൾമാർക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി ബിഐഎസ് ഒരു പദ്ധതി നടത്തുന്നുണ്ട്. അതിന്റെ ഫലമായി 40 ശതമാനം സ്വർണ്ണാഭരണങ്ങളും നിലവിൽ ഹോൾമാർക്ക് ചെയ്യുന്നുണ്ട്.
കണക്കുകൾ ഇങ്ങനെ
11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഹോൾമാർക്കിംഗ് കേന്ദ്രങ്ങളില്ലാത്തതിനാൽ സ്വകാര്യ സംരംഭകർ അസ്സേയിംഗ്, ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ 234 ജില്ലകളിലായി 877 അസ്സേയിംഗ്, ഹാൾമാർക്കിംഗ് സെന്ററുകളുണ്ടെന്നും 26,019 ജ്വല്ലറികൾ ബിഐഎസ് രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വിപുലമായ നടപടികൾ
സ്വർണ്ണ ഹാൾമാർക്കിംഗ് നിർബന്ധമാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിന് ശേഷം ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാൻ രാജ്യത്തെ എല്ലാ ജില്ലകളിലും ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ തുറക്കാനും എല്ലാ ജ്വല്ലറികളെയും ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. വിപുലമായ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇറക്കുമതി രാജ്യം
സ്വർണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രധാനമായും ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യം നിറവേറ്റുന്നതിനാണ് ഇത്. രാജ്യം പ്രതിവർഷം 700-800 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ പ്രകാരം, 2019 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇന്ത്യയുടെ മൊത്തം സ്വർണ്ണ ആവശ്യം 496.11 ടണ്ണായി കുറഞ്ഞു. മുൻ വർഷം ഇത് 523.9 ടണ്ണായിരുന്നു. 2018ലെ മുഴുവൻ വർഷത്തെ സ്വർണ്ണ ആവശ്യം 760.4 ടണ്ണായിരുന്നു.
More From GoodReturns

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

പൊന്നിന്റെ വിലയിൽ നേരിയ ആശ്വാസം, പവന്റെ വില കുറഞ്ഞിട്ടുണ്ട്, പക്ഷെ ആഭരണം വാങ്ങുന്നവർ ഇക്കാര്യം അറിയണം

Gold Rate Live: ആഗോള സ്വർണവില കുതിക്കുന്നു, പവൻ 2 ലക്ഷത്തിലെത്തുമോ, വിശദമായി വായിക്കാം

സ്വർണവില റെക്കോർഡിലേക്ക്, കയ്യിൽ എത്ര ഗ്രാം സൂക്ഷിക്കാം എന്നറിയണം, ഇല്ലെങ്കിൽ തടവും പിഴയും ഉറപ്പ്

യുഎസ്-ഇസ്രായേല്-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം



Click it and Unblock the Notifications