വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വാഹനം വാങ്ങൽ എന്നിവ പെട്ടന്നുണ്ടാകുന്ന ചെലവുകളല്ല. ഇത്തരം ചെലവുകളെ മുൻകൂട്ടികണ്ട് നിക്ഷേപം ആരംഭിക്കാൻ പലരും ഉപദേശിക്കാറുണ്ട്. എന്നാൽ എവിടെ ചേരും. ഇത്തരക്കാർക്ക് വായ്പയെടുക്കാതെ ചെലവുകളെ നേരിടാൻ പറ്റിയ മാർഗമാണ് ചിട്ടികൾ. പലിശ ഭാരം തലയിലെടുത്ത് വെയ്ക്കാതെ കുറഞ്ഞ ചെലവിൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നവയാണി ചിട്ടികൾ. അത്തരത്തിലുള്ളൊരു കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ പരിചയപ്പെടാം.
കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടി
10,000 രൂപ മാസ അടവ് വരുന്ന 120 മാസത്തേക്കുള്ള 12 ലക്ഷം രൂപയുടെ മൾട്ടി ഡിവിഷൻ ചിട്ടിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 120 മാസ ഡിവിഷൻ ചിട്ടിയിൽ ആദ്യതവണ മാത്രമാണ് 10,000 രൂപ അടയ്ക്കേണ്ടത്. രണ്ടാം തവണ മുതൽ അടവ് 7,375 രൂപയായി ചുരുങ്ങും.
ഇത്തരത്തിൽ ഓരോ മാസവും 2,625 രൂപ ലാഭ വിഹിതമായി ചിട്ടിയിൽ ചേരുന്നയാൾക്ക് കിട്ടുന്നു. കെഎസ്എഫ്ഇ ചിട്ടികളിൽ ഏറ്റവും കൂടുതൽ ലാഭകരവും ജനപ്രീതി നേടിയിട്ടുള്ളതുമായ ചിട്ടിയാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ.
ഓരോ മാസവും 4 നറുക്കുകളിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും. ഇതുവഴി ഭാഗ്യമുണ്ടെങ്കിൽ ആദ്യതവണ തന്നെ 11,40 ,000 രൂപ നേടാൻ സാധിക്കും. ഇത് കിട്ടിയില്ലെങ്കിൽ 7.20 ലക്ഷം രൂപ ലഭിക്കാനുള്ള 3 അവസരങ്ങളും ഓരോ മാസത്തിലുമുണ്ട്. നാല് അവസരങ്ങളും ലഭിച്ചില്ലെങ്കിലും മാസത്തിൽ 7,375 രൂപ വീതം അടക്കുമ്പോൾ 2,625 രൂപ മാസത്തിൽ ലാഭിക്കാൻ സാധിക്കും.
1 നറുക്കും 3 വിളിയുമാണ് ചിട്ടിയിൽ ഉണ്ടാവുക. ഇതിൽ 3 വിളി എന്നത് ആദ്യഘട്ടത്തിൽ നറുക്കെടുപ്പ് തന്നെയായിരിക്കും. പിന്നീട് 3 നറുക്കും വിളിച്ചെടുക്കാം. ഈ സമയം 7,20,000 രൂപ എന്നത് 8 മുതൽ 10 ലക്ഷത്തിലേക്ക് ഉയരാം.
ഇടക്ക് അത്യാവശ്യം വന്നാൽ പാസ്സ് ബുക്ക് മാത്രം ജാമ്യം കൊടുത്ത് അടച്ച പൈസയിൽ നിന്ന് വായ്പ എടുക്കുവാനുള്ള സൗകര്യവും ഉണ്ട്. ജാമ്യം നൽകിയാൽ 6 ലക്ഷം രൂപ വരെ കെഎസ്എഫ്സിയിൽ നിന്ന് വായ്പയും ലഭിക്കും.
എങ്ങനെ പരമാവധി നേട്ടം കൊയ്യാം
ആദ്യ നറുക്കിൽ തന്നെ ചിട്ടി കിട്ടിയാൾക്ക് വലിയ നേട്ടമാണ് മൾട്ടി ഡിവിഷൻ ചിട്ടിയിലൂടെ ലഭിക്കുന്നത്. 12 ലക്ഷത്തിന്റെ കുറിയിൽ കെഎസ്എഫ്സിയുടെ 5 ശതമാനം കമ്മീഷൻ കഴിച്ച് (60,000 രൂപ) 11,40,0000 രൂപ ചിട്ടി നറുക്ക് കിട്ടിയാൾക്ക് ലഭിക്കും.
ഈ തുക കെഎസ്എഫ്സി യിൽ സ്ഥിര നിക്ഷേപമിട്ടാൽ 6.50 ശതമാനം പലിശ നിരക്കിൽ മാസത്തിൽ 6,175 രൂപ ലഭിക്കും. ഈ അവസരത്തിൽ മാസത്തിൽ ചിട്ടി അടയക്കാൻ 1,200 രൂപ കരുതിയാൽ മതിയാകും. ഈ ഭാഗ്യം തുണച്ചവർക്ക് ചിട്ടി അടയ്ക്കാൻ കരുതിയ 10,000 രൂപ കൊണ്ട് മറ്റൊരു ചിട്ടിയോ നിക്ഷേപമോ നടത്താം.
120 മാസത്തിൽ കൂടുതലുള്ള ചിട്ടികൾക്ക് 40 ശതമാനം കിഴിച്ചാണ് കെഎസഎഫ്ഇയിൽ വിളി ആരംഭിക്കുന്നത്. ഇത്പ്രകാരം 40 ശതമാനം കിഴിച്ച്, കെഎസഎഫ്ഇ കമ്മീഷനും കുറച്ചാണ് 7,20,000 രൂപ ലഭിക്കുന്നത്.
ആവശ്യം മുൻകൂട്ടി മനസിലാക്കി നിക്ഷേപിക്കുന്നവർക്ക് പലിശയുടെ ബുദ്ധിമുട്ട് നേരിടാതെ സാവധാനത്തിൽ അടച്ചു തീർക്കാമെന്നതാണ് ഗുണം. നിങ്ങൾക്ക് മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ഭവന നിർമാണം എന്നീ ദീർഘകാല ആവശ്യങ്ങൾ ഉണ്ടെങ്കിൽ ആയത് മുൻകൂട്ടി കണ്ട് ആ സമയം പരക്കം പായാതെ പണം ലഭ്യമാക്കാനുള്ള വഴിയാണ് ഇത്തരം ചിട്ടികൾ.
സുരക്ഷിതത്വം
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായതിനാൽ പണത്തിന്റെ സുരക്ഷയെ സംബന്ധിച്ച് പേടിക്കേണ്ട ആവശ്യമില്ല. തുടക്കം തൊട്ട് ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ചിട്ടി വിളിച്ചെടുത്താൽ പണം കിട്ടാൻ പ്രയാസമാണെും ജാമ്യം വ്യവസ്ഥകൾ കർശനമാണെന്നുമുള്ള പ്രചാരമുണ്ട്. ജാമ്യ വ്യവസ്ഥകൾ കെഎസ്എഫ്ഇയിൽ കുറെ കൂടി കർശനമാണ്. പണം തിരിച്ചടവ് ഉറപ്പാക്കുന്നതിനായി അതിന് ഉറപ്പുള്ള ജാമ്യം കെഎസ്എഫ്ഇ ആവശ്യപ്പെടാറുണ്ട്.
എങ്ങനെ ചിട്ടിയിൽ ചേരാം
കെഎസ്എഫ്ഇ ബ്രാഞ്ചുകൾ വഴി ചിട്ടിയിൽ ചേരാൻ സാധിക്കും. ഏത് ജില്ലക്കാർക്കും പ്രവാസികൾക്കും ഏത് ബ്രാഞ്ചിലെ ചിട്ടിയിലും ചേരാം. ഏത് ബ്രാഞ്ചിൽ ചേർന്നാലും എല്ലാ ബ്രാഞ്ചിലും ചിട്ടി അടവ് അടയ്ക്കാൻ സാധിക്കും. ഓൺലൈനായി ചിട്ടിയിൽ ചേരാനും പണമടയ്ക്കാാം. ചിട്ടി ചേരാനോ, മാസതവണ അടക്കാനോ, ലേലത്തിൽ പങ്കെടുക്കാനോ നേരിട്ട് ബ്രാഞ്ചിൽ എത്തേണ്ട ആവശ്യവുമില്ല.
More From GoodReturns

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരു നഗരത്തിന്റെ മുഖം മാറ്റാൻ സിദ്ധരാമയ്യ സർക്കാർ, ബജറ്റിൽ കോടികളുടെ പ്രഖ്യാപനം, വിശദമായി അറിയാം

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…



Click it and Unblock the Notifications