റിസർവ് ബാങ്ക് ദ്വൈമാസ പണ നയ അവലോകന യോഗം ഡിസംബർ 7ന് അവസാനിക്കും. പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിൽ നിൽക്കുന്ന, ജിഡിപി വളർച്ച മന്ദഗതിയിലാകുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. പൊതുവെ 25-35 അടിസ്ഥാന നിരക്കിന്റെ വർധനവാണ് റിപ്പോ നിരക്കിൽ പ്രതീക്ഷിക്കുന്നത്.
മേയ് മാസം മുതൽ ആരംഭിച്ച റിപ്പോ നിരക്ക് വർധനവിന്റെ തുടർച്ചയാണിത്. ഇത് ഫെബ്രുവരിയിലേക്ക് കൂടി നീണ്ടേക്കാം എന്നാണ് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റായ മദൻ സബ്നവിസ് വിലയിരുത്തുന്നത്. ഈ വാർത്ത ഫ്‌ളോട്ടിംഗ് നിരക്കിൽ ഭവന വായ്പയെടുത്തവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.
ഇഎംഐ ഉയരും
ഫ്‌ളോട്ടിംഗ് റേറ്റ് ഭവന വായ്പ എടുത്തവര്‍ക്ക് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധനവിന് അനുസരിച്ച് ഇഎംഐയില്‍ വലിയ വര്‍ധനവാണ് വരുന്നത്. പണപ്പെരുപ്പത്തെ പരിധിയില്‍ നിര്‍ത്താന്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 190 അടിിസ്ഥാന നിരക്കാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ വര്‍ധനവ് വരുത്തിയത്. ഇതിന് അനുസരിച്ച് ബാങ്കുകള്‍ ഭവന വായ്പയുടെ പലിശ നിരക്കും ഉയര്‍ത്തി.
പലിശ നിരക്കുയരുമ്പോള്‍ പൊതുവെ ഇഎംഐയുടെ അധിക ഭാരം ഏറ്റെടുക്കാതെ പകരം വായ്പ കാലാവധി ഉയര്‍ത്താനാണ് ഇടപാടുകാർക്ക് താൽപര്യം. ഇതിനാൽ കാലാവധി ഉയർത്തുകയാണ് പൊതുവെ ബാങ്കുകൾ ചെയ്യുന്നത്. ചെറിയ കാലയളവിനിടെ വലിയ വർധനവ് പലിശ നിരക്കിൽ വന്നതോടെ ഭവന വായ്പയെടുത്ത പലര്‍ക്കും ഇനി കാലാവധി കൂട്ടി നല്‍കാന്‍ ബാങ്കുകൾക്ക് സാധിക്കില്ല. പകരം ഇഎംഐ വര്‍ധിക്കും.
എന്താണ് കാരണം
ഇതിന്റെ കാരണം ഒരു ഉദാഹരണ സഹിതം വിശദമാക്കാം. 32 വയസുകാരന്‍ 2022 ഏപ്രില്‍ 6.95 ശതമാന പലിശയ്ക്ക് 30 ലക്ഷം രൂപ ഭവന വായ്പയെടുത്തു. 20 വര്‍ഷമാണ് വായ്പ കാലാവധി. വായ്പ എടുക്കുന്ന സമയത്ത് 23,169 രൂപയായിരുന്നു ഇഎംഐ. ഏഴ് മാസത്തിനിടെ പലിശ നിരക്ക് വര്‍ധിച്ച് ഇന്ന് 8.85 ശതമാനമായി.
ഇതോടൊപ്പം ഇഎംഐ 26,000 രൂപയോളമായി. സാധാരണ ഗതിയില്‍ ഇഎംഐ തുക നിലനിര്‍ത്തി ഭവന വായ്പ കാലാവധി ഉയര്‍ത്തുന്നതിനാണ് ശ്രമിക്കുക. എന്നാല്‍ ഇതിന് പരിധിയുണ്ട്.
ഭവന വായ്പ കാലാവധി വരെ വായ്പയെടുത്തയാളുടെ പ്രായം 60 വയസ് എന്നൊരു പരിധി മിക്ക ബാങ്കുകളും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ പരിധി കടന്ന് വായ്പ കാലവധി നീട്ടി നല്‍കില്ല. മുകളില്‍ പറഞ്ഞ ഉദാഹരണം പ്രകാരം ഇഎംഐ മാറ്റമില്ലാതെ തുടരാന്‍ ഇതുവരെ കാലാവധി 8 വര്‍ഷം വർധിപ്പിച്ചു. ഇതോടെ 60 വയസ് എന്ന പരിധിയിലെത്തിയതിനാൽ ഇനി വായ്പ കാലാവധി കൂട്ടാന്‍ സാധിക്കില്ല.
എന്താണ് മാർഗം
റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ പണനയ അവലോകന യോഗത്തിൽ നിരക്ക് വർധനവ് തന്നെയാണ് സാമ്പത്തിക ലോകം പ്രതീക്ഷിക്കുന്നത്. ഇത് വായ്പയെടുത്തവര്‍ക്ക് ബാധ്യതയാകും. ഇതുവഴി മിക ബാാങ്കകള്‍ക്കും കാലാവധി കൂട്ടി നല്‍കാന്‍ സാധിക്കാതെ വരും. പ്രായം കുറഞ്ഞ, ഹ്രസ്വകാല വായ്പയെടുത്തവലര്‍ക്ക് ഇത് വലിയ പ്രശ്‌നമുപണ്ടാക്കില്ല.
ഇതിനാൽ ഇഎംഐ ഉയർത്തുക തന്നെയാണ് മാർഗം. കാലാവധി ഉയർത്തുന്നത് മാസ അടവിനെ ബാധിക്കില്ലെങ്കിലും അടയ്ക്കേണ്ട കാലം കൂടുന്നത് പലിശ ബാധ്യത ഭാവിയിൽ വർധപ്പിക്കുന്നുണ്ട്. 15 വര്‍ഷത്തെ വായ്പയുടെ അധിക ഇഎംഐ കാലാവധിയാക്കി ഉയർത്തുമ്പോൾ 56 മാസത്തോളം അധികമായി വായ്പ അടയ്ക്കേണ്ടി വരും.
More From GoodReturns

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം

ബെംഗളൂരു നഗരത്തിന്റെ മുഖം മാറ്റാൻ സിദ്ധരാമയ്യ സർക്കാർ, ബജറ്റിൽ കോടികളുടെ പ്രഖ്യാപനം, വിശദമായി അറിയാം



Click it and Unblock the Notifications