പ്രധാന മേഖലയിലെ ഉല്‍പാദനം 23.4% ചുരുങ്ങി; രാസവള വ്യവസായത്തില്‍ ഉണര്‍വ്‌

കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂലം എട്ട് കോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായങ്ങളുടെ ഉല്‍പാദനം മെയ് മാസത്തില്‍ 23.4 ശതമാനം കുറഞ്ഞെന്ന് ഔദ്യോഗിക കണക്കുകള്‍ ശരിവെക്കുന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, എട്ട് പ്രധാന മേഖലകള്‍ 3.8 ശതമാനം വര്‍ദ്ധിച്ചതായും പറയുന്നുണ്ട്. ഫെര്‍ട്ടിലൈസര്‍ ഒഴികെ കല്‍ക്കരി, ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ ഏഴ് മേഖലകളും മെയ് മാസത്തില്‍ നെഗറ്റീവ് വളര്‍ച്ചായണ് രേഖപ്പെടുത്തിയത്.

2020-21 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള മേഖലയുടെ ഉല്‍പാദനത്തില്‍ 30 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇടിവ് വെറും 4.5 ശതമാനമായിരുന്നു. കൊവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായി ഏപ്രില്‍, മെയ് മാസങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കണക്കിലെടുക്കുമ്പോള്‍, കല്‍ക്കരി, സിമന്റ്, ഉരുക്ക്, പ്രകൃതിവാതകം, റിഫൈനറി, ക്രൂഡ് ഓയില്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ഉല്‍പാദനത്തില്‍ ഗണ്യമായ നഷ്ടമുണ്ടായതായി മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രധാന മേഖലയിലെ ഉല്‍പാദനം 23.4% ചുരുങ്ങി; രാസവള വ്യവസായത്തില്‍ ഉണര്‍വ്‌

വ്യാവസായിക ഉല്‍പാദന സൂചികയില്‍ (ഐഐപി) 40.27 ശതമാനവും ഉള്‍ക്കൊള്ളുന്നത് ഈ വ്യവസായങ്ങളാണ്. ലോക്ക്ഡൗണ്‍ മൂലമുണ്ടായ പിന്മാറ്റങ്ങള്‍ ആഭ്യന്തര വ്യവസായത്തെ തുടര്‍ന്നും ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് വരും മാസങ്ങളില്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില സങ്കോചങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. ഇടിവ് മന്ദഗതിയിലാണെങ്കിലും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ വലിയൊരു ഞെട്ടലിനാണ് ഇത് വഴിവെച്ചത്.

ഏപ്രിലിലെ 78.7 ശതമാനം ഇടിവിന് ശേഷം സ്റ്റീല്‍ ഉല്‍പാദനം 48.4 ശതമാനം ഇടിഞ്ഞു. ഏപ്രിലിലെ 85.3 ശതമാനം ഇടിവിനെത്തുടര്‍ന്ന് സിമന്റ് ഉല്‍പാദനം 22.2 ശതമാനം കുറയുകയുണ്ടായി. ലോക്ക്ഡൗണിന് മുമ്പുതന്നെ ഇരു മേഖലകളിലും ചാഞ്ചാട്ടം പ്രകടമായിരുന്നുവെങ്കിലും, സാമൂഹിക അകലം പോലെയുള്ള മാനദണ്ഡങ്ങളുള്ളത് മൂലം രാജ്യത്തുടനീളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. 'സിമന്റ്, ഉരുക്ക് ഉല്‍പാദന മേഖലകളിലെ സങ്കോചത്തിന്റെ വേഗത കുത്തനെ കുറയുന്നത് ആശ്വസിക്കാനുള്ള വകയാണ്.

ഗ്രാമീണ മേഖലകളിലെ നിര്‍മ്മാണ ആവശ്യങ്ങളാണ് ഈ മേഖലകളെ പിന്തുണയ്ക്കുന്നത്. എന്നിരുന്നാലും, സിമന്റ് ശേഷി വിനിയോഗം 2021 സാമ്പത്തിക വര്‍ഷത്തില്‍ 68 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ചുരുങ്ങുമെന്ന് ഞങ്ങള്‍ പ്രവചിക്കുന്നു,' ഐസിആര്‍എ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് അതിഥി നായര്‍ അറിയിച്ചു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X