നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യ മൂന്നുപാദങ്ങള്‍ക്കൊണ്ട് ഇന്ത്യയുടെ ധനക്കമ്മി 11.58 ലക്ഷം കോടി രൂപ (158.74 ബില്യണ്‍ ഡോളര്‍) പിന്നിട്ടു. കഴിഞ്ഞ ബജറ്റില്‍ കേന്ദ്രം കണക്കുകൂട്ടിയതിലും 145.5 ശതമാനം വര്‍ധനവാണ് ആദ്യ 9 മാസങ്ങള്‍ക്കൊണ്ട് കണ്ടിരിക്കുന്നത്.
ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം 9.62 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവിലെത്തി. ഇതേസമയം, 22.8 ലക്ഷം കോടി രൂപ ഖജനാവില്‍ നിന്നും സര്‍ക്കാരിന് ചിലവഴിക്കേണ്ടിയും വന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലം നിശ്ചലമായതും കേന്ദ്രത്തിന്റെ വരുമാനം കുറച്ചു.

മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലഘട്ടത്തില്‍ (ഏപ്രില്‍ - ഡിസംബര്‍) ബജറ്റില്‍ പ്രതീക്ഷിച്ചതിലും 132.4 ശതമാനം വര്‍ധനവ് ധനക്കമ്മിയില്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടിരുന്നു. എന്തായാലും നടപ്പു സാമ്പത്തികവര്‍ഷം ചിത്രം കൂടുതല്‍ രൂക്ഷമാണ്. 2020-21 വര്‍ഷം 7.96 ലക്ഷം കോടി രൂപയാണ് കേന്ദ്രം കണക്കാക്കിയ മൊത്തം ധനക്കമ്മി. ജിഡിപിയുടെ 3.5 ശതമാനം വരുമിത്. എന്നാല്‍ ആദ്യ മൂന്നുപാദങ്ങള്‍ക്കൊണ്ടുതന്നെ ധനക്കമ്മി 11.58 ലക്ഷം കോടി രൂപ തൊട്ടിരിക്കുകയാണ്.
നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച മൈനസ് 7.7 ശതമാനമായിരിക്കുമെന്ന് വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ട സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രവചിക്കുന്നുണ്ട്. ഏപ്രില്‍ - ജൂണ്‍ കാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച -23.9 ശതമാനമായി തകര്‍ന്നു. സെപ്തംബര്‍ പാദത്തില്‍ -7.5 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ചാനിരക്ക്.
1960-61 കാലഘട്ടത്തിന് ശേഷം ഇത് നാലാം തവണയാണ് ഇന്ത്യയുടെ ജിഡിപി കണക്കുകള്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നത്. 1965-66, 1971-72 കാലഘട്ടങ്ങളില്‍ യുദ്ധവും വരള്‍ച്ചയും ഇന്ത്യയെ സാമ്പത്തികമായി പിന്നോട്ടു വലിച്ചിരുന്നു.
1979-80 കാലഘട്ടത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വവും വരള്‍ച്ചയും രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായി. മേല്‍പ്പറഞ്ഞ കാലങ്ങളില്‍ കാര്‍ഷിക ഉത്പാദനത്തില്‍ വലിയ ഇടിവ് സംഭവിക്കുന്നതും രാജ്യം കണ്ടിരുന്നു. എന്നാല്‍ 2020-21 വര്‍ഷം കാര്‍ഷിക മേഖല ഉണര്‍ന്നത് കാണാം. കോവിഡ് പ്രതിസന്ധിയാണ് ഇത്തവണ ഇന്ത്യയുടെ തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണം.
എന്തായാലും ജിഡിപി തകര്‍ച്ചയില്‍ നിന്നും അടുത്ത സാമ്പത്തികവര്‍ഷം ഇന്ത്യ കരകയറുമെന്ന് സാമ്പത്തിക സര്‍വേ പറയുന്നുണ്ട്. 2021-22 വര്‍ഷം 11 ശതമാനം വളര്‍ച്ചയാണ് കേന്ദ്രം കണക്കുകൂട്ടുന്നത്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ദുരിതത്തിലായ ഇന്ത്യന്‍ സമ്പദ്ഘടന 'വി' മാതൃകയിലായിരിക്കും തിരിച്ചുവരവ് നടത്തുക.
രാജ്യത്തെ ബിസിനസുകള്‍ അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങുന്നതും നിയന്ത്രണങ്ങള്‍ പതിയെ വിട്ടുമാറുന്നതും സമ്പദ്ഘടനയുടെ അതിവേഗ തിരിച്ചുവരവിന് വഴിതെളിക്കും. ഉത്സവകാലങ്ങളിലെ ഡിമാന്‍ഡും വരാനിരിക്കുന്ന നയരൂപീകരണങ്ങളും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കാര്യമായി പിന്തുണയ്ക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications