ദില്ലി: സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും പ്രകോപനപരമായ ഉള്ളടക്കങ്ങളും പ്രചരിക്കുന്നതിനെതിരേ ശക്തമായ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ട്വിറ്റര്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, ഗൂഗ്ള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ എന്നിവയുടെ ദുരുപയോഗം തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇതിനായുള്ള ശക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് 2018
ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയമാണ് സോഷ്യല്‍ മീഡിയയ്ക്ക് മൂക്കുകയറിടാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് 2018ന്റെ ഭാഗമായാണിവ തയ്യാറാക്കുന്നത്. 2011 ഏപ്രിലില്‍ പാസാക്കിയ ഐടി നിയമങ്ങള്‍ക്ക് പകരമായാണ് പുതിയ നിയമങ്ങള്‍ മന്ത്രാലയം അവതരിപ്പിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങള്‍ക്ക് അന്തിമരൂപമായതായും വിജ്ഞാപനത്തിന് മുമ്പുള്ള മന്ത്രിതല ചര്‍ച്ചകളാണ് നടക്കുന്നതെന്നും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് വ്യക്തമാക്കി.
മൂന്നു ദിവസത്തിനുള്ളില്‍ പ്രതികള്‍ വലയില്‍
ഓണ്‍ലൈന്‍ കണ്ടന്റുകള്‍ ഉപഭോക്താവിന്റെ കൈകളിലെത്തിക്കുന്ന ഇന്റര്‍മീഡിയറി ഏജന്റുമാര്‍ക്കുള്ളതാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. ഇതുപ്രകാരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതോ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ അടങ്ങിയതോ ആയ അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിവരം സാമൂഹ്യമാധ്യമങ്ങള്‍ സര്‍ക്കാരിന് കൈമാറണം. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ അപേക്ഷ നല്കി 72 മണിക്കൂറിനകം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുതകുന്ന വിവരങ്ങള്‍ കൈമാറണമെന്നാണ് പുതിയ നിര്‍ദ്ദേശങ്ങളിലുള്ളത്.
24 മണിക്കൂറിനകം കണ്ടന്റ് ബ്ലോക്കാവും
ഇതോടൊപ്പം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നതും വ്യാജസന്ദേശങ്ങള്‍ അടങ്ങിയതുമായ ഉള്ളടക്കങ്ങള്‍ 24 മണിക്കൂറിനകം ബ്ലോക്ക് ചെയ്യാനും സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരമാണ്. ഇതിനു ശേഷം ഇത്തരം കണ്ടന്റുകള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാന്‍ പാടില്ല. വ്യാജസന്ദേശങ്ങളുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണിത്.
സോഷ്യല്‍ മീഡിയ രജിസ്ട്രേഷന് നിര്‍ബന്ധം
50 ലക്ഷം അംഗങ്ങളുള്ള സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള മധ്യവര്‍ത്തികള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും പുതിയ നിര്‍ദ്ദേശങ്ങളിലുണ്ട്. എന്നുമാത്രമല്ല, ഇന്ത്യയില്‍ സ്ഥിരമായി ഒരു ഓഫീസ് തുടങ്ങുകയും അവിടെ ഒരു നോഡല്‍ ഓഫീസറെ നിയമിക്കുകയും വേണം. രാജ്യത്തെ നിയമപാലന ഏജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഈ പ്രതിനിധിക്ക് ബാധ്യതയുണ്ടായിരിക്കും.
കമ്പനികള്‍ക്ക് പരിഭവം
എന്നാല്‍ വരാനിരിക്കുന്ന നിര്‍ദ്ദേശങ്ങളോട് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഐടി കമ്പനികളില്‍ നിന്ന് നേരത്തേ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിലാണ് പുതിയ വ്യവസ്ഥകള്‍ ഏകപക്ഷീയമാണെന്ന് കമ്പനികള്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്നവയാണെന്നുമാണ് കമ്പനികളുടെ മറ്റ് പ്രധാന പരാതികള്‍.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications