ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് ബാനർജിയും ഫ്രഞ്ച്-അമേരിക്കൻ വംശജയായ ഭാര്യ എസ്ഥർ ഡുഫ്‌ലോയും അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ മൈക്കൽ ക്രെമറും ചേർന്ന് 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഓസ്ലോയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.
നൊബേൽ സമ്മാന ജേതാവ് ബാനർജി കസവ് മുണ്ടും കറുത്ത ജാക്കറ്റുമാണ് ധരിച്ചിരുന്നത്. ഭാര്യ ഡഫ്ലോ നീല സാരിയും ചുവന്ന ബ്ലൗസും ധരിച്ച് പരമ്പരാഗത ഇന്ത്യൻ വേഷത്തിലാണ് എത്തിയത്. അതേസമയം, അവരുടെ സഹപ്രവർത്തകൻ ക്രെമ്മർ അവാർഡ് ദാന ചടങ്ങിന് സ്യൂട്ട് ആണ് ധരിച്ചിരുന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.7 ശതമാനമായി കുറഞ്ഞേക്കും: ഇന്ത്യ റേറ്റിംഗ്സ്
ഭൗതികശാസ്ത്രം, രസതന്ത്രം, സമാധാനം, സാമ്പത്തിക ശാസ്ത്രം, വൈദ്യം തുടങ്ങിയ മേഖലകളിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരുടെയും ഇന്ത്യൻ വംശജരുടെയും പട്ടികയിൽ 58 കാരനായ ബാനർജിയും ചേർന്നു. അമർത്യ സെന്നിനുശേഷം സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ബാനർജി. ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് മൂവരേയും ഒക്ടോബറില്‍ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാര ജേതാക്കളായി തിരഞ്ഞെടുത്തത്.
അമേരിക്കയിലെ മസാചുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് അഭിജിത് ബാനർജി. അദ്ദേഹത്തിന്റെ ഭാര്യയാണ് എസ്‍തർ ഡുഫ്ളോ. ഇവരും മസാച്യൂസൈറ്റ്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപികയാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ് ക്രെമ്മര്‍. ലോകത്തെ 700 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും വളരെ കുറഞ്ഞ വരുമാനത്തിലാണ് ജീവിക്കുന്നതെന്നും ഓരോ വർഷവും, അഞ്ച് ദശലക്ഷം കുട്ടികൾ അവരുടെ അഞ്ചാം പിറന്നാളിന് മുമ്പായി മരിക്കുന്നുണ്ടെന്നും ഇവർ പഠനങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിനുള്ള മികച്ച മാർഗങ്ങളാണ് ഇവർ കണ്ടെത്തിയിരിക്കുന്നതെന്നും നൊബേൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.